’കണ്ണൂർ: കേരളത്തിെൻറ വെട്ടിക്കുറച്ച ഭക്ഷ്യധാന്യം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സർവകക്ഷി സംഘം പ്രധാനമന്ത്രിയെ കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുവിതരണ സംവിധാനം കമ്പ്യൂട്ടർവത്കരിക്കുന്നതിെൻറ ഭാഗമായി കേരളത്തിലെ മുഴുവൻ റേഷൻ കടകളിലും ഇ-പോസ് യന്ത്രം സ്ഥാപിച്ചതിെൻറ ഒൗദ്യോഗിക പ്രഖ്യാപനം കണ്ണൂരിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
16.25 മെട്രിക് ലക്ഷം ടൺ അരിയായിരുന്നു കേന്ദ്ര ഭക്ഷ്യ വകുപ്പ് കേരളത്തിന് നൽകിയിരുന്നത്. എന്നാൽ, ഇതിൽ രണ്ട് ലക്ഷം മെട്രിക് ടൺ അരിയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. ഇതോടെ കേരളത്തിലെ പൊതുവിതരണ സമ്പ്രദായം പ്രതിസന്ധിയിലായിരിക്കുകയാണ്. സബ്സിഡിക്ക് അർഹരല്ലാത്ത കുടുംബത്തിന് ഒരു കിലോ അരി മാത്രമാണ് നൽകാൻ കഴിയുക.
ഇ-പോസ് മെഷീൻ സ്ഥാപിക്കുന്നതിലൂെട കാർഡുടമകൾക്കും റേഷൻ കടയുടമകൾക്കും ഒരുപോലെ ആശ്വാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപഭോക്താക്കൾക്ക് കൃത്യമായ അളവിലും തൂക്കത്തിലും ഭക്ഷ്യധാന്യങ്ങൾ ലഭിക്കും.
കേരളത്തിലെ ഭൂരിഭാഗം റേഷൻകട ഉടമകളും സ്ഥാപനം നല്ല രീതിയിൽ നടത്തുന്നവരാണ്. എന്നാൽ, ചിലയിടങ്ങളിൽ നടക്കുന്ന ക്രമക്കേടുകൾ മുഴുവനാളുകൾക്കും തട്ടിപ്പുകാരെന്ന മുദ്ര ചാർത്തിക്കൊടുക്കുന്ന സ്ഥിതിയുണ്ട്. ഇ-പോസ് മെഷീൻ സ്ഥാപിക്കുന്നതിലൂടെ ഇൗ ദുരവസ്ഥ ഒഴിവായിക്കിട്ടുമെന്ന ആശ്വാസം റേഷൻ കട ഉടമകൾക്കുമുണ്ട് -പിണറായി വിജയൻ പറഞ്ഞു.
മുഴുവൻ റേഷൻ കടകളിലും ഇ-പോസ്
കണ്ണൂർ: സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളിലും ഇ-പോസ് യന്ത്രം സ്ഥാപിച്ചതിെൻറ ഒൗദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കണ്ണൂർ തളാപ്പിലെ ടി.പി. സാജിതയുടെ ലൈസൻസിയിലുള്ള 121ാം നമ്പർ റേഷൻ കടയുടെ പരിസരത്തുവെച്ച് നൂറുകണക്കിനാളുകെള സാക്ഷിയാക്കിയാണ് മുഖ്യമന്ത്രി പ്രഖ്യാപനം നിർവഹിച്ചത്.
റേഷൻ കടകളിൽ സ്ഥാപിച്ച ഇ-പോസ് മെഷീനുകളിൽ ഇനി ഉപഭോക്താക്കളുടെ വിരൽ പതിപ്പിച്ചാൽ മാത്രമേ റേഷൻ ഉൽപന്നങ്ങൾ ലഭ്യമാകൂ. യഥാർഥ ഗുണഭോക്താവിന് ഭേക്ഷ്യാൽപന്നങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യമാണ് ഇതിലൂടെ സാധ്യമാവുന്നത്. റേഷൻ കടകളുടെ ഏകീകൃത മാതൃകയുടെ പ്രകാശനവും സപ്ലൈകോയുടെ ശബരി, ന്യായവില ഉൽപന്നങ്ങൾ റേഷൻ കടകൾ വഴി ലഭ്യമാക്കുന്നതിെൻറ സംസ്ഥാനതല ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. റേഷൻകട ഉടമകൾക്കുള്ള െഎഡൻറിറ്റി കാർഡ് വിതരണവും ചടങ്ങിൽ നടന്നു. മന്ത്രി പി. തിലോത്തമൻ അധ്യക്ഷത വഹിച്ചു. സപ്ലൈകോ ചെയർമാൻ എ.പി.എം. മുഹമ്മദ് ഹനീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.കെ. ശൈലജ, പി.കെ. ശ്രീമതി എം.പി, മേയർ ഇ.പി. ലത, ജി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.