ദുരിതാശ്വാസം; കേന്ദ്രത്തിേൻറത് നല്ല സമീപനമെന്ന് പിണറായി

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിൽ കേന്ദ്രത്തിേൻറത് നല്ല സമീപനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നയിച്ച വിഷയങ്ങളിൽ പോസിറ്റീവായ സമീപനമാണ് കേന്ദ്രത്തിൽ നിന്നുണ്ടായതതെന്നും പിണറായി വിജയൻ പറഞ്ഞു.

പുനരധിവാസ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നുണ്ട്. മാലിന്യ നിർമാർജനത്തിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. പ്രശ്നങ്ങളിൽ സമയബന്ധിതമായി തീരുമാനെമടുക്കും. ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ ഏകോപനം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നവ കേരള സൃഷ്ടിക്കായി ഉന്നതാധികാര മേൽനോട്ട സമിതി രൂപീകരിക്കും. പുനർനിർമാണത്തിനുള്ള പദ്ധതികൾ സമർപ്പിക്കാൻ വകുപ്പ് സെക്രട്ടറിമാർക്ക് നിർദേശം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വകുപ്പ് തല പദ്ധതികൾ പത്ത് ദിവസത്തിനകം നൽകാനാണ് നിർദേശം നൽകിയത്. ജീവനോപാധി നഷ്ടപ്പെട്ട കുടുംബാംഗങ്ങൾക്ക് പ്രത്യേക പാക്കേജ് നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഗെയിൽ പൈപ്പ് ലൈൻ, ദേശീയപാതാ വികസനം, സിറ്റി ഗ്യാസ് പദ്ധതി എന്നിവ സ്തംഭിച്ച നിലയിലാണ്. ഇവയുടെ പ്രവർത്തനം അടിയന്തരമായി പുനരാരംഭിക്കും. ഇതിൽ ഒക്ടോബർ ഒന്നിന് മുമ്പ് തന്നെ വേണ്ട നടിപടികൾ കൈകൊള്ളുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ ശാസ്ത്രീയമായി കണ്ടെത്തും. ഇതിനായി പരിസ്ഥിതി, തദ്ദേശ, മൈനിംങ് ജിയോളജി സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കാർഷിക, വിദ്യാഭ്യാസ, ക്ഷീര വായ്പകൾക്ക് മോറട്ടോറിയം അനുവദിക്കും. വാർഷിക പദ്ധതി വിഹിതത്തിൽ 20 ശതമാനം കുറവ് വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാർത്ഥികളുടെ സ്കോളർഷിപ്പിൽ കുറവ് വരുത്തില്ല. പുനർ നിർമ്മാണത്തിനായി ഏറ്റവും ശസ്ത്രീയമായ കർമ്മ പദ്ധതി ആവിഷ്കരിക്കും. ചാരക്കേസ് വിധിയിൽ കുറ്റവിമുക്നായ നമ്പി നാരായണന് 50 ലക്ഷം അനുവദിക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

ജസ്റ്റിസ് ജെയിംസ് സമിതിയിൽ മുൻ എ.ഡി.എസ് വി.എസ് സെന്തിലിനെ നിയോഗിക്കും. നഷ്ടപരിഹാര തുക ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കാൻ കഴിയുമോ എന്ന് പരിശോധിക്കുമെന്നും ഇതിനായി നിയമവകുപ്പിനെ ചുമതലപ്പെടുത്തിയതായും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - pinarayi vijayan press meet-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.