മംഗളൂരു: സംഘപരിവാർ ഭീഷണിക്കിടെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ മംഗളൂരുവിലെത്തി. കണ്ണൂരിൽ നിന്ന് മലബാർ എക്സ്പ്രസിൽ യാത്രതിരിച്ച യാത്രതിരിച്ച പിണറായി രാവിലെ 10.30 ന് മംഗളൂരുവിലെത്തി. സംഘപരിവാർ ഭീഷണിയെത്തുടർന്ന് കനത്ത സുരക്ഷയാണ് കർണാടക സർക്കാർ ഒരുക്കിയിരിക്കുന്നത്.
രാവിലെ 11 മണിക്ക് കന്നട ദിനപത്രമായ വാർത്താഭാരതിയുടെപുതിയ ഒാഫീസ് കെട്ടിടത്തിെൻറ നിർമാണോദ്ഘാടനവും മൂന്ന് മണിക്ക് സി.പി.എം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന മതസൗഹാർദ റാലിയുടെ ഉദ്ഘാടനവും പിണറായി നിർവഹിക്കും. അതിനിടെ മുഖ്യമന്ത്രിയെ തടയുമെന്ന തീരുമാനത്തിൽ നിന്ന് സംഘപരിവാർ പിന്മാറി. മുഖ്യമന്ത്രിയെ തടയില്ലെന്ന് ബിജെപി നേതാവ് നളിന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞു.
അതേസമയം പിണറായിയുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് മംഗളൂരുവിൽ ബിജെപിയും സംഘപരിവാറും ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുകയാണ്. സംഘപരിവാറിെൻറ ഭീഷണിയുടെ പശ്ചാത്തലത്തിൽ മംഗളൂരുവിൽ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നു രാവിലെ ആറു മുതൽ ഞായ്റാഴ്ച വൈകീട്ട് ആറ് വരെയാണ് നിരോധനാജ്ഞ. അതേസമയം പിണറായി പെങ്കടുക്കുന്ന പരിപാടികളെ നിരോധനാജ്ഞയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.