തിരുവനന്തപുരം: കിഫ്ബിയുടെ മസാല ബോണ്ടുകൾ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് പുറ ത്തിറക്കും. ഇതിെൻറ ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയെന ക്ഷണിച്ചു. പ്രധാനബോ ണ്ടുകളുടെയും ഒാഹരികളുടെയും വിൽപനക്ക് മാത്രമാണ് ചടങ്ങ് നടത്തുക. സംസ്ഥാനത്തി െൻറ ബോണ്ടിന് ഇൗ അംഗീകാരം ലഭിച്ചത് അപൂർവനേട്ടമായാണ് വിലയിരുത്തുന്നത്.
മേയ് 17നാണ് ചടങ്ങ്. കേന്ദ്രാനുമതി ലഭിച്ചാൽ മുഖ്യമന്ത്രി ചടങ്ങിൽ പെങ്കടുത്തേക്കും. നേരത്തേ കേന്ദ്രസർക്കാറിെൻറ ബോണ്ട് വിൽപനയുടെ തുടക്കവും ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലിയെ ക്ഷണിച്ച് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് നടത്തിയിരുന്നു. ഒരു സംസ്ഥാന സർക്കാർ ഇറക്കുന്ന ബോണ്ട് ലണ്ടൻ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടുന്നത് ആദ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കിഫ്ബിയുടെ മസാല ബോണ്ടുകള്‍ സിംഗപ്പൂർ സ്റ്റോക്ക് എക്സേഞ്ചിലും ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനകം 2150 കോടി രൂപ മസാല ബോണ്ട് വഴി സമാഹരിച്ചിട്ടുണ്ട്.
കിഫ്ബി ബോണ്ട് വിൽപനയിൽ വൻ അഴിമതിയുണ്ടെന്ന ആരോപണം പ്രതിപക്ഷം ഉയർത്തിയിട്ടുണ്ട്. എസ്.എൻ.സി ലാവലിനുമായി ബന്ധപ്പെട്ട സി.ഡി.പി.ക്യു എന്ന കനേഡിയൻ കമ്പനിയാണ് ബോണ്ടുകൾ വാങ്ങിയതെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.