തിരുവനന്തപുരം: മധ്യപ്രദേശിൽ പ്രശ്നമുണ്ടാക്കിയത് ആർ.എസ്.എസ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിപാടിയിൽ നിന്ന് വിട്ടു നിൽക്കാൻ മധ്യപ്രദേശ് പൊലീസ് തന്നോട് ആവശ്യപ്പെട്ടു. ഇത് ശരിയായ രീതിയല്ല.
സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് സുരക്ഷയൊരുക്കിയിരുന്നില്ല. മാപ്പ് പറഞ്ഞതുകൊണ്ടുമാത്രം തീരുന്ന പ്രശ്നമല്ല ഇതെന്നും വിഷയവുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ടുകൾ ശരിയാണെന്നും പിണറായി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഭോപാലില്‍ മലയാളി സംഘടനയുടെ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് പിണറായി വിജയനെ മധ്യപ്രദേശ്പൊലീസ് തടഞ്ഞത്.
സമ്മേളനവേദിയായ ഭോപാല്‍ സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് ഹാളിലേക്ക് പുറപ്പെട്ട് പാതിവഴിയെത്തിയപ്പോഴാണ് ആര്‍. എസ്.എസിന്‍െറ പ്രതിഷേധം ഉണ്ടാകുമെന്ന് സൂചിപ്പിച്ച് പൊലീസ് മുഖ്യമന്ത്രിയെ മടക്കി അയച്ചത്.
പ്രതിഷേധമുണ്ടാകാന്‍ ഇടയുള്ളതിനാല്‍ പരിപാടി ഒഴിവാക്കണമെന്ന് എസ്.പിയുടെ നിര്‍ദേശമുള്ളതായി പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിക്കുകയായിരുന്നു.
മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിയായതിനാല്‍ സുരക്ഷാപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ വിലക്കിയാല്‍ അക്കാര്യം ചെയ്യാതിരിക്കുന്നതാണ് ഉചിതമെന്ന് അറിയിച്ച് പിണറായി വിജയന്‍ പരിപാടിയില്‍ പങ്കെടുക്കാതെ മടങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.