തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് മുഖ്യപ്രതിയായ സ്വപ്ന സുരേഷിെൻറ െഎ.ടി വകുപ്പിലെ നിയമനം താനറിഞ്ഞല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവർ നിയമിതയായത് ഏത് സാഹചര്യത്തിലെന്ന് കൃത്യമായി അറിയില്ല. അതിലെ സാഹചര്യം മനസ്സിലാക്കാൻ നോക്കാമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പ്രതികരിച്ചു. െഎ.ടി സെക്രട്ടറി എം. ശിവശങ്കറിനെതിരായ ആക്ഷേപത്തിന് മറുപടി പറയാതിരുന്ന മുഖ്യമന്ത്രി, തെൻറ ഒാഫിസിനെ കളങ്കപ്പെടുത്താൻ കെ. സുരേന്ദ്രെൻറ നാക്കുകൊണ്ട് സാധിക്കില്ലെന്നും പറഞ്ഞു.
‘എന്ത് അസംബന്ധവും വിളിച്ചുപറയാൻ കരുത്തുള്ള നാക്കുണ്ടെന്ന് കരുതി എന്തും വിളിച്ചുപറയാമെന്ന് ബി.ജെ.പി പ്രസിഡൻറ് കരുതരുത്. മുഖ്യമന്ത്രിയുടെ ഓഫിസ് എന്താണെന്ന് ജനത്തിന് ബോധ്യമുണ്ട്. ഒരു തെറ്റ് ചെയ്തയാളെയും സംരക്ഷിക്കുന്ന ലാവണമല്ല മുഖ്യമന്ത്രിയുടെ ഓഫിസെന്ന് നാലു വർഷത്തിനിടയിൽ ജനങ്ങൾക്ക് മുന്നിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്’ -പിണറായി പറഞ്ഞു.
ഏതെങ്കിലും കാര്യമുണ്ടായാലുടൻ മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫിസിനെയും അതിൽപെടുത്താനാകുമോയെന്ന് ചിലർ അന്വേഷിച്ച് നടക്കുന്നുണ്ട്. അതിെൻറ ഭാഗമായാണ് ആരോപണം. കേസ് ഫലപ്രദമായി അന്വേഷിക്കുന്നത് കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന് മനസ്സിലാക്കണം. ആരെങ്കിലും രക്ഷപ്പെടുന്ന നില സ്വാഭാവികമായി ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ. ചില ദുരാരോപണങ്ങളുന്നയിച്ച് ഇത്തരം തെറ്റ് ചെയ്യുന്നവർക്ക് പരിരക്ഷ നൽകുന്ന സമീപനം ബി.ജെ.പി പ്രസിഡൻറിനെപോലുള്ളവർ സ്വീകരിക്കരുത്. സംസ്ഥാന സർക്കാറിെൻറ മുഴുവൻ പിന്തുണയും അന്വേഷണ ഏജൻസിക്കുണ്ടാകും’.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.