തിരുവനന്തപുരം: ദുരന്ത പ്രതികരണ നിധിയിലേക്കുള്ള കേന്ദ്രവിഹിതത്തെ കോവിഡ് പ്രതിരോധത്തിനുള്ള സഹായമായി ചിത്രീകരിക്കുന്നത് ഉചിതമല്ലെന്ന് മുഖ്യമന്ത്രി. കേന്ദ്രധനമന്ത്രിയുടെ പരാമർശങ്ങളിലാണ് മുഖ്യമന്ത്രിയുടെ മറുപടി. ഇതരസംസ്ഥാനങ്ങളിലെ ജോലിചെയ്യുന്ന തൊഴിലാളികൾക്കുള്ള ക്ഷേമത്തിനുള്ള കേന്ദ്രസഹായമായി അധികതുക അനുവദിച്ചു എന്ന നിലയിലാണ് കേന്ദ്രധനമന്ത്രി പറഞ്ഞത്. യഥാർഥത്തിൽ ഇത് പുതിയ സഹായമല്ല. ദുരന്ത പ്രതികരണ നിധിയിലേക്കുള്ള കേന്ദ്രവിഹിതമാണ്. കോവിഡ് പൊട്ടിപ്പുറപ്പെട്ടില്ലെങ്കിലും ഇൗ തുക സംസ്ഥാനങ്ങൾക്ക് ലഭിക്കും. കേരളത്തിന് 314 കോടിയാണ് 15ാം ധനകാര്യ കമീഷൻ നിർദേശപ്രകാരം ലഭിക്കേണ്ടത്. ഇതിൽ 157 കോടിയാണ് ഇതുവരെ ലഭിച്ചത്.
സംസ്ഥാനത്തിെൻറ വായ്പ പരിധി അഞ്ചുശതമാനമായി ഉയർത്തണമെന്ന ആവശ്യം പരിഗണിക്കാതിരിക്കുകയും കേന്ദ്രത്തിെൻറ വായ്പ പരിധി 5.5 ശതമാനമായി ഉയർത്തുകയും ചെയ്തത് ഫെഡറൽ സംവിധാനത്തിെൻറ അടിസ്ഥാന തത്വങ്ങൾക്ക് നിരക്കുന്നതല്ല. കോവിഡ് സാമ്പത്തിക മേഖലയിൽ ഏൽപിച്ച വരുമാന നഷ്ടത്തെതുടർന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ട നികുതി വിഹിതത്തിലും കുറവുണ്ടാകും. പ്രതിസന്ധി പരിഹരിക്കുന്നത് വായ്പ പരിധി ആഭ്യന്തരവരുമാനത്തിെൻറ മൂന്ന് ശതമാനത്തിൽനിന്ന് അഞ്ച് ശതമാനമായി ഉയർത്തണമെന്ന ആവശ്യമാണ് കേന്ദ്രം പരിഗണിക്കാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.