ആർ.എസ്.എസ് ഭീഷണി കാലില്ലാത്തയാൾ ചവിട്ടുമെന്ന് പറയുന്നത് പോലെ – പിണറായി

തിരുവനന്തപുരം: ആർ.എസ്.എസിനെയും കോൺഗ്രസിനെയും പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. കാലില്ലാത്തയാൾ ചവിട്ടുമെന്ന് പറയുന്നത് പോലെയാണ് ആർ.എസ്.എസിെൻറ ഭീഷണി. ഒരു സ്ഥലത്തും കാലുകുത്താൻ അനുവദിക്കില്ലെന്ന ആർ.എസ്.എസിെൻറ ഭീഷണി വിലപ്പോവില്ലെന്നും ചോദ്യോത്തരവേളയിൽ പിണറായി വിജയൻ പറഞ്ഞു.

‘കടത്തുവഞ്ചിയുള്ള സ്ഥലത്ത് പണ്ട് കാശ് വാങ്ങാൻ രണ്ടുകാലും ഇല്ലാത്ത ആൾ ഇരുന്ന് ഒരു ചവിട്ട് വെച്ചുതന്നാലുണ്ടല്ലോ എന്ന് പറയുന്നത്പോലെയാണ് ആർ.എസ്.എസിെൻറ ഭീഷണി'യെന്ന്  മുഖ്യമന്ത്രി പരിഹസിച്ചു.

ആർ.എസ്.എസുമായി കോൺഗ്രസ് സമരസപ്പെടുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. ചില കാര്യങ്ങളിൽ സുധീരനും കുമ്മനവും ഒരേ കാര്യമാണ് പറയുന്നത്. പല കാര്യങ്ങളിലും ഒരേ വാചകവും ഒരേ നിലപാടുമാണ് അവർക്ക്. ഇവിടെ(നിയമസഭയിൽ) ഇപ്പോൾ നടക്കുന്ന ചോദ്യങ്ങൾ ആർ.എസ്.എസിനെ സംബന്ധിച്ചുള്ളതാണ്. അപ്പോൾ അതിൽ ഉപചോദ്യങ്ങളും ഉണ്ടാകും. ആർ.എസ്.എസിനെ കുറിച്ചുള്ള ഉപചോദ്യങ്ങളിൽ നിന്നു ഒഴിഞ്ഞുമാറുന്നതിനാണ് പ്രതിപക്ഷവും രമേശ് ചെന്നിത്തലയും സഭ ബഹിഷ്‌കരിച്ചതെന്നും പിണറായി കൂട്ടിച്ചേർത്തു.

ആരാധനാലയങ്ങളിൽ ആയുധപരിശീലനം നടക്കുന്നതായി അറിയാം. ഇതിനെതിരെ കടുത്ത നടപടി എടുക്കും. ആരാധനാലയങ്ങളിലെ ആയുധപരിശീലനം തടയാൻ നിയമനിർമാണം പരിഗണനയിലാണെന്നു പിണറായി പറഞ്ഞു. കെ.സുരേന്ദ്രന്റെ കൊലവിളി പ്രസംഗത്തിൽ എന്തു നടപടി എടുക്കാൻ സാധിക്കുമെന്നു പരിശോധിക്കുമെന്നും പിണറായി വ്യക്തമാക്കി.

Tags:    
News Summary - pinarayi against rss and congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.