കൊച്ചി: കാസർകോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിൽ സി.ബി.ഐ എഫ്.ഐ.ആർ സമർപ്പിച്ചു. നേരത്തേ കേരള പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ റീ രജിസ്റ്റർ ചെയ്താണ് സി.ബി.ഐ തിരുവനന്തപുരം യൂനിറ്റ് അന്വേഷണത്തിന് തുടക്കംകുറിച്ചിരിക്കുന്നത ്.
പൊലീസിെൻറ പ്രതിപ്പട്ടികയിലുണ്ടായിരുന്ന 14 പേരെത്തന്നെയാണ് സി.ബി.ഐയും പ്രതിപ്പട്ടികയിൽ ചേർത്തിരിക്കുന്നത്. സെപ്റ്റംബര്‍ 30നാണ് ഹൈകോടതി അന്വേഷണം സി.ബി.ഐക്ക് വിട്ടത്. എന്നാല്‍, കേരള പൊലീസ് സി.ബി.ഐക്ക് അന്വേഷണം കൈമാറുകയോ സി.ബി.ഐ അന്വേഷണം ആരംഭിക്കുകയോ ചെയ്തില്ല. ഇതേതുടര്‍ന്ന് പെരിയയില്‍ കൊല്ലപ്പെട്ട ശരത്ലാലിെൻറയും കൃപേഷിെൻറയും മാതാപിതാക്കള്‍ കോടതിയലക്ഷ്യ ഹരജി സമര്‍പ്പിച്ചു.
ഹരജി പരിഗണിച്ച ഹൈകോടതി, ഫയൽ സി.ബി.ഐക്ക് കൈമാറാത്ത നടപടിയെ നിശിതമായി വിമർശിച്ചിരുന്നു. രണ്ടുപ്രാവശ്യം കേസ് ഫയല്‍ ആവശ്യപ്പെട്ടിട്ടും പൊലീസ് മറുപടിപോലും നല്‍കിയില്ലെന്ന് സി.ബി.ഐ ഹൈകോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ പൊലീസ് ഫയലുകൾ നൽകിയതിനെത്തുടർന്നാണ് സി.ബി.ഐ എഫ്.ഐ.ആർ സമർപ്പിച്ചത്.
2019 ഫെബ്രുവരി 17ന് കാസര്‍കോട്ടെ പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുെവച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിനും കൃപേഷിനും വെട്ടേറ്റത്. പെരുങ്കളിയാട്ടത്തിെൻറ സംഘാടകസമിതി യോഗത്തിനുശേഷം ബൈക്കില്‍ വീട്ടില്‍ പോകുന്നതിനിടെ അക്രമിസംഘം ഇരുവരെയും ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.