കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിൽ മൂന്നു ദിവസമായി അന്വേഷണ സംഘം കസ്റ്റഡിയിൽ ചോദ്യം ചെയ്തുവന്ന അഞ്ച് പ്രതികളുടെ അറസ്റ്റ് കാണിക്കാൻ, മുഖ്യമന്ത്രിയുടെ ജില്ലയി ലെ സന്ദർശനം പൊലീസിന് സമ്മർദമായി. അന്വേഷണം സി.ബി.െഎക്ക് വിടണമെന്ന ആവശ്യം ശക്തമായതോടെ കേസ് ക്രൈംബ്രാഞ്ചിന് വിടാൻ സർക്കാറും സമ്മർദത്തിലായി.
കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃേപഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയത് സി.പി.എമ്മിനെയും സർക്കാറിനെയും തികച്ചും പ്രതിസന്ധിയിലും പ്രതിരോധത്തിലും ആക്കിയിരിക്കുകയാണ്. പിണറായി വിജയന് ജില്ലയിൽ രണ്ട് പരിപാടികളാണുള്ളത്.
ഇതേദിവസം തന്നെ യൂത്ത് കോൺഗ്രസിെൻറ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഒാഫിസിലേക്ക് മാർച്ചും സംഘടിപ്പിക്കുന്നുണ്ട്. നിലവിലുള്ള പൊലീസ് അന്വേഷണം മുഖവിലക്കെടുക്കാൻ യു.ഡി.എഫും കോൺഗ്രസും തയാറായിട്ടില്ല. സർക്കാറിന്റെ ഭാഗത്തു നിന്ന് നീതികിട്ടില്ലെന്നും ഇവർ ഉറച്ചു വിശ്വസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.