കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ ശരത്ലാലും കൃപേഷും കൂരാങ്കര റോഡിലേക്ക് കടന്നുവരുന്നുണ്ട് എന്ന കാര്യം മൊബൈൽ ഫോണിൽ പ്രതികൾക്ക് കൈമാറിയ സി.പി.എം പ്രവർത്തകൻ അറസ്റ്റിൽ. കല്യോട്ടിനടുത്ത് കണ്ണോത്ത് താ നത്തിങ്കാലിൽ രഞ്ജിത്തിനെയാണ് (24) ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.എം. പ്രദീപിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ ്തത്. പ്രതിയെ ഇന്ന് ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
ഫെബ്രുവരി 17ന് 8.30നാണ് ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തുന്നത്. ശരത്ലാലിെൻറ വീട്ടിലേക്കുള്ള കൂരാങ്കാര വഴിയുള്ള ഇടുങ്ങിയ റോഡിൽ പതിയിരുന്ന സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഇരുവരുടെയും ബൈക്കിലെ വരവ് കല്യോട്ടു നിന്നും മൊബൈൽ വഴി അറിയിക്കുകയായിരുന്നു രഞ്ജിത്ത്. കൊല്ലപ്പെട്ടവരുടെ കുടുംബം ശക്തമായ ആരോപണം ഉന്നയിച്ച ശാസ്ത ഗംഗാധരെൻറ ഡ്രൈവറാണ് രഞ്ജിത്ത്. പെരിയ ഇരട്ടക്കൊലക്കേസിൽ ഇത് ഒമ്പതാമത്തെയാളാണ് അറസ്റ്റിലാകുന്നത്. ക്രൈംബ്രാഞ്ച് പിടിയിലാകുന്ന രണ്ടാമനും. കേസിൽ ഒരാൾ കൂടി ക്രൈംബ്രാഞ്ചിെൻറ കസ്റ്റഡിയിലുണ്ട്. പെരിയയിെല ചുമട്ടുതൊഴിലാളിയും കൃത്യത്തിനു ശേഷം പ്രതികൾക്ക് കുളിക്കാനും വസ്ത്രങ്ങൾ നശിപ്പിക്കാനും വെളുത്തോളിയിൽ സൗകര്യമൊരുക്കിയ സി.പി.എം പ്രവർത്തകനാണ് കസ്റ്റഡിയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.