കാസർകോട്: പെരിയ കല്യോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പ െടുത്തിയ സംഭവം വ്യക്തിവൈരാഗ്യമാണെന്ന് ക്രൈം ബ്രാഞ്ചിെൻറ പ്രാഥമിക അന്വേഷണ റിപ്പേ ാർട്ട്. കേസിൽ ലോക്കൽ പൊലീസ് അറസ്റ്റ്ചെയ്ത ഒന്നാംപ്രതി പീതാംബരനെ മർദിച്ച് കൈ യെല്ല് പൊട്ടിച്ചതിലെ വൈരാഗ്യമാണ് കാരണമെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തൽ.
രാഷ്ട്രീയവൈരാഗ്യമുണ്ടെങ്കിലും കൊലക്ക് കാരണം വ്യക്തിവൈരാഗ്യമാണെന്നാണ് അന്വേ ഷണ റിപ്പോർട്ടിെൻറ ഉള്ളടക്കം. ജനുവരി അഞ്ചിന് കല്യോട്ടുെവച്ച് പീതാംബരനെ വധിക്കാൻ ശ്രമിച്ച സംഭവത്തിലെ വൈരാഗ്യമാണ് കൊലപാതകമെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം പറയുന്നത്. ജനുവരി ഒന്നിന് കെ.എസ്.യു പ്രവർത്തകനായ കല്യോെട്ട എം.കെ. ശരത്തിനെ (കൊല്ലപ്പെട്ടയാളല്ല) മുന്നാട് പീപ്പിൾസ് കോളജിൽെവച്ച് എസ്.എഫ്.െഎക്കാർ മർദിച്ചിരുന്നു. ഇത് ചോദ്യംചെയ്യാൻ കോൺഗ്രസ് പ്രവർത്തകർ കേല്യാേട്ടക്ക് വിദ്യാർഥികളെയും കൊണ്ടുവരുകയായിരുന്ന പീപ്പിൾസ് കോളജ് ബസിനെ തടയാൻ കാത്തിരുന്നു. സംഭവത്തെക്കുറിച്ച് ബസ് ഡ്രൈവർക്ക് സൂചന ലഭിച്ചതിനെ തുടർന്ന് ബസ് മറ്റൊരു വഴിക്കുകൂടി കടന്നുപോയി. അടുത്തദിവസം കല്യോട്ടുെവച്ച് അതേ ബസിനെ കോൺഗ്രസുകാർ തടഞ്ഞു. ശരത്തിനെ മർദിച്ചതിന് മുന്നറിയിപ്പു നൽകി. തല്ലിയാൽ ബസ് അതുവഴി കടന്നുപോകില്ല എന്ന് പറഞ്ഞു. ഇതിനുള്ള മറുപടിയെന്നോണം ശരത്തിനെ വീണ്ടും കോളജിൽെവച്ച് മുറിയിലിട്ടു പൂട്ടി മർദിച്ചു. ശരത് ഇക്കാര്യം കൊല്ലപ്പെട്ട ശരത്ലാലിനോടുൾെപ്പടെ പറഞ്ഞു.
ജനുവരി അഞ്ചിന് ശരത്ലാൽ ഉൾെപ്പടെയുള്ളവർ പീപ്പിൾസ് കോളജ് ബസ് കേല്യാട്ട് തടഞ്ഞ് വിദ്യാർഥികളെ മർദിക്കുന്ന കാര്യം ചോദിച്ചു. ഇൗസമയത്ത് കല്യോട്ട് കടയിൽ ഇരിക്കുകയായിരുന്ന പീതാംബരനും പ്രവാസി സംഘം പ്രവർത്തകൻ സുരേന്ദ്രനും ഇടപെട്ട് ബസുകാരുടെയും കോളജ് മാനേജ്മെൻറിെൻറയും പക്ഷംചേർന്ന് സംസാരിച്ചു. ഇത് സംഘട്ടനത്തിനു കാരണമായി. പീതാംബരെൻറ കൈക്ക് പരിക്കേറ്റു. സംഭവത്തിൽ പത്തുപേർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. കേസിൽ ഒന്നാംപ്രതി ശരത്ലാൽ ഉൾെപ്പടെയുള്ളവരെ റിമാൻഡ്ചെയ്തു.
കൃപേഷ് ആദ്യം പ്രതിയായിരുന്നുവെങ്കിലും പിന്നീട് പൊലീസ് ഒഴിവാക്കി. കൃേപഷിെൻറ പിതാവ് കൃഷ്ണൻ സി.പി.എം പ്രവർത്തകനായിരുന്നു. പ്രതികൾ റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങാൻ കാത്തിരിക്കുകയായിരുന്നു പീതാംബരനും കൂട്ടരും. കേല്യാട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം സംഘാടകസമിതി യോഗത്തിന് രണ്ടുദിവസം മുമ്പ് ശരത്ലാൽ റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങി. തിരിച്ചടിക്കാൻ കാത്തിരിക്കുകയായിരുന്ന പീതാംബരന് അവസരം കിട്ടിയത് ഫെബ്രുവരി 17ന് ഞായറാഴ്ച പെരുങ്കളിയാട്ടം സംഘാടകസമിതി യോഗത്തിെൻറ അന്നാണ്. അത് രണ്ടുപേരുടെ കൊലയിൽ കലാശിച്ചുവെന്ന് ക്രൈം ബ്രാഞ്ച് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
ക്രൈംബ്രാഞ്ചിന് കോടതി വിമർശനം കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടും ക്രൈംബ്രാഞ്ച് സംഘം എത്താത്തതിനെ തുടര്‍ന്ന് ജയിലിലേക്ക് തിരിച്ചയച്ചു. അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇരട്ടക്കൊല കേസില്‍ അറസ്റ്റിലായ കണ്ണോത്തെ രഞ്ജിത്തിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനാണ് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ അപേക്ഷ നല്‍കിയത്. തുടര്‍ന്ന് ഒന്നാംക്ലാസ് (ഒന്ന്) മജിസ്ട്രേറ്റ് മുമ്പാകെ രഞ്ജിത്തിനെ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.