തിരുവനന്തപുരം: തലസ്ഥാനത്ത് മുൻ ചീഫ് ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായർ അധ്യക ്ഷനായ വിദ്യാധിരാജ ട്രസ്റ്റ് കൈവശം െവച്ചിരുന്ന പാത്രക്കുളം ഭൂമി തിരിച്ചു പിടിക്കാ ൻ മന്ത്രിസഭ യോഗം തീരുമാനിച്ചു.
പത്മനാഭസ്വാമി ക്ഷേത്രത്തിനു തൊട്ടടുത്താണ് കോ ടികൾ വിലമതിക്കുന്ന പാത്രക്കുളം നികത്തി നിർമിച്ച തീർഥപാദമണ്ഡപം ഒാഡിറ്റോറിയവും അടങ്ങുന്ന 65 സെൻറ് ഭൂമി. നഗരത്തിലെ വെള്ളക്കെട്ടിനു കാരണം പാത്രക്കുളം നികത്തിയതാണെന്ന റിപ്പോർട്ടുകൾ സർക്കാറിന് ലഭിച്ചിരുന്നു. 1976 മുതൽ ഇൗ ഭൂമി വിദ്യാധിരാജ ട്രസ്റ്റിെൻറ കൈവശമാണ്.
500 കോടി രൂപയെങ്കിലും വിപണി മൂല്യം വരുന്ന ഭൂമിയാണിത്. നടപടികൾ ആരംഭിച്ചിട്ട് നാളുകൾ ഏറെയായെങ്കിലും വിവിധ വകുപ്പുകളിൽ കെട്ടിക്കിടന്ന ഫയലിൽ ഇപ്പോഴാണ് സർക്കാർ തീരുമാനം വന്നത്. ക്ഷേത്ര ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന പാത്രക്കുളം മണ്ണിട്ട് മൂടിയതോടെ നീരൊഴുക്ക് തടസ്സപ്പെട്ടതും ഭൂപതിവ് ചട്ടങ്ങളുടെ ലംഘനവും ചൂണ്ടിക്കാട്ടിയാണ് സർക്കാർ നടപടി.
ഭൂമിയുടെ കാര്യത്തിൽ തുടർനടപടികൾ ക്ഷേത്രവുമായി ബന്ധപ്പെട്ട് സർക്കാറും രാജകുടുംബവും തമ്മിൽ സുപ്രീംകോടതിയിൽ തുടർന്നുവരുന്ന കേസിെൻറ വിധിക്കനുസരിച്ചാകും. അതേസമയം, ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുൻ ചീഫ്സെക്രട്ടറിയും ട്രസ്റ്റ് അധ്യക്ഷനുമായ ആർ. രാമചന്ദ്രൻ നായർ പ്രതികരിച്ചു.
അധികൃതരെ ചിലർ തെറ്റിദ്ധരിപ്പിച്ചതിനാലാണ് സർക്കാർ ഭൂമി ഏറ്റെടുത്തെതന്നും അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് 1976 ജൂൺ ഒമ്പതിനാണ് വിദ്യാധിരാജ ട്രസ്റ്റിന് ഭൂമി പതിച്ചുനൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.