പത്തനംതിട്ട: പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ നടന്നത് വർഗീയ മത്സരമല്ല, രാഷ്ട് രീയ മത്സരം തന്നെയായിരുന്നുവെന്ന് സി.പി.എം വിലയിരുത്തൽ. മണ്ഡലത്തിൽ വൻതോതിലുള്ള ഹിന്ദു ഏകീകരണം ഉണ്ടായിട്ടില്ല. ഭൂരിപക്ഷം ഹിന്ദുക്കളുടെയും വോട്ട് നേടാൻ എൽ.ഡി.എഫി ന് കഴിെഞ്ഞന്നും സി.പി.എം കണക്കുകൂട്ടുന്നു. ശബരിമല ഒഴികെ ഭരണവിരുദ്ധ വികാരമായി മറ്റൊന്നും ഇല്ലായിരുെന്നന്ന് എൽ.ഡി.എഫ് പാർലമെൻറ് മണ്ഡലം കമ്മിറ്റി കൺവീനർ കെ. അനന്തഗോപൻ ‘മാധ്യമ’ത്തോട് പറഞ്ഞു. അതുതന്നെ, വർഗീയത ഇളക്കിവിടാൻ ബോധപൂർവം ഉയർത്തികൊണ്ടുവരുകയായിരുന്നു. വർഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമം പരാജയപ്പെടുകതന്നെ െചയ്യും.
യു.ഡി.എഫിലെ ആേൻറാ ആൻറണിയും എൽ.ഡി.എഫിലെ വീണാ ജോർജും തമ്മിൽ നേർക്കുനേർ മത്സരമാണ് നടന്നത്. എൻ.ഡി.എയുടെ കെ. സുരേന്ദ്രൻ മൂന്നാം സ്ഥാനത്തായിരുന്നു. എൻ.ഡി.എ കൂടുതൽ വോട്ട് പിടിക്കും എന്നത് ശരിയാണ്. അവർ പുറത്തുനിന്ന് കുറെ ആളെയിറക്കി പ്രചാരണം സംഘടിപ്പിച്ചു. ശബരിമല എന്ന ഒരു വിഷയം മാത്രമാണ് അവർ പറഞ്ഞത്. വർഗീയതക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന ജനതയാണ് ഇവിടെയുള്ളത്. അവർക്കിടയിൽ ഹിന്ദു ഏകീകരണമുണ്ടാക്കി വോട്ടു തട്ടിക്കളയാമെന്നു കരുതിയാൽ നടക്കില്ല.
ഹിന്ദുക്കളിൽ പകുതി പേരുടെ വോട്ടുപോലും പിടിക്കാൻ എൻ.ഡി.എക്ക് കഴിഞ്ഞിട്ടില്ല. ദലിത്, എസ്.എൻ.ഡി.പി വോട്ടുകളിൽ വലിയ സ്വാധീനം ചൊലുത്താനും അവർക്കായില്ല.എൻ.എസ്.എസിെൻറ വോട്ടുകൾ കുറെ നേടാൻ കഴിഞ്ഞിട്ടുണ്ട്. എസ്.എൻ.ഡി.പി, എൻ.എസ്.എസ് വോട്ടുകൾ ബഹുഭൂരിഭാഗവും അവർ കരസ്ഥമാക്കിയാൽ ഇടതുപക്ഷത്തിന് ഒന്നും കിട്ടിയില്ലെന്നുവരും. പക്ഷേ, അതുണ്ടായിട്ടില്ല.
ഇടതുപക്ഷത്തിന് ഉറച്ച വോട്ടുകൾ മൂന്നുലക്ഷത്തോളമുണ്ട്. എൻ.ഡി.എ പ്രചാരണം ന്യൂനപക്ഷ ഏകീകരണത്തിന് കാരണമായി. അത് വീണ ജോർജിന് അനുകൂലമായി.
എല്ലാ മണ്ഡലങ്ങളിലും എൽ.ഡി.എഫ് ലീഡ് ചെയ്യും. അടൂർ, ആറന്മുള, തിരുവല്ല മണ്ഡലങ്ങളിലാവും കൂടുതൽ ഭൂരിപക്ഷം. 45,000 വേട്ടിന് ജയിക്കുമെന്നും അനന്തഗോപൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.