പന്ന്യന്‍ രവീന്ദ്രെൻറ ആരോഗ്യനില മെച്ചപ്പെട്ടു 

പാലക്കാട്: ആന്‍ജിയോപ്ലാസ്റ്റിക്ക് ശേഷം ജില്ല ആശുപത്രിയില്‍ കഴിയുന്ന സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രെൻറ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മന്ത്രി എ.കെ. ബാലൻ, സി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ ഞായറാഴ്ച അദ്ദേഹത്തെ സന്ദര്‍ശിച്ചു. അൽപസമയം ചെലവഴിച്ച ശേഷം കുടുംബാംഗങ്ങളോട് കുശലാന്വേഷണം നടത്തിയാണ് ഇരുവരും മടങ്ങിയത്. എ.കെ.ബി.ഇ.എഫ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ദിവസം സി.പി.ഐ ജില്ല കമ്മിറ്റി ഓഫിസില്‍ എത്തിയപ്പോഴാണ് പന്ന്യന്‍ രവീന്ദ്രന് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രധാന രക്തക്കുഴലില്‍ ബ്ലോക്ക് കണ്ടെത്തിയതോടെ കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോ. എം.എ. സിയാറി‍െൻറ നേതൃത്വത്തില്‍ അടിയന്തരമായി ആന്‍ജിയോപ്ലാസ്റ്റി ചെയ്യുകയായിരുന്നു.

Tags:    
News Summary - pannyan raveendran kerala news, malayalam news, madhyamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.