നീലേശ്വരം: പള്ളിക്കര റെയിൽവേ മേൽപാലം നിർമാണത്തിനും റോഡ് വികസനത്തിനുമായി കുന്നിടിച്ച് മണ്ണെടുക്കുന്നതിനെ തുടർന്ന് പരിസരവാസികൾ ഭീതിയിൽ. കാര്യങ്കോട് ചീറ്റക്കാൽ വളവിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള കുന്നാണ് പള്ളിക്കര റെയിൽ മേൽപാലം നിർമാണത്തിനും സമീപത്തെ അനുബന്ധ റോഡിനുമായി യന്ത്രം ഉപയോഗിച്ച് നിരപ്പാക്കുന്നത്. അപൂർവ ഔഷധസസ്യങ്ങളുള്ള പ്രകൃതി സന്തുലിതാവസ്ഥ നിയന്ത്രിക്കുന്ന കുന്നാണ് യന്ത്രങ്ങൾ ഉപയോഗിച്ച് മാന്തിയെടുക്കുന്നത്.
ഇതുമൂലം മഴ ആരംഭിച്ചതോടെ കുന്നിെൻറ പല ഭാഗങ്ങളും ഇടിഞ്ഞുവീഴാൻ തുടങ്ങി. കുന്നിെൻറ പരിസരത്ത് താമസിക്കുന്ന നിരവധി പേർ ഭീതിയിൽ കഴിയുകയാണ്.
വൻ മരങ്ങളും കടപുഴകിയ അവസ്ഥയിലാണ്. കുന്നിടിച്ച ഭാഗങ്ങളിലൂടെ ശക്തമായ തോതിൽ മഴവെള്ളം ഒലിച്ചിറങ്ങുന്നതും അപകട ഭീഷണി ഉയർത്തുന്നുണ്ട്.
കാര്യങ്കോട്, ചാത്തമത്ത്, പൊടോതുരുത്തി, ചീറ്റക്കാൽ തുടങ്ങി നിരവധി പ്രദേശങ്ങളിലെ ജലസ്രോതസ്സാണ് വികസനത്തിെൻറ പേരിൽ ഇല്ലാതാകുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.