തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് മുൻ അ ന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പിക്കും ഇടനിലക്കാരനായി പ്രവർത്തിച്ച സി.െഎക്കും സസ ്പെൻഷൻ. കേസിൽ പ്രതിസ്ഥാനത്തുള്ള മുൻ മന്ത്രി ഇബ്രാഹീംകുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചെ ന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് വിജിലൻസ് കൊച്ചി യൂനിറ്റിലെ ഡിവൈ.എസ്.പി ആർ. അശോക് കുമാറിനെയും തിരുവനന്തപുരം ഫോർട്ട് സി.ഐ കെ.കെ. ഷെറിയെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. ഇവർക്കെതിരെ വിജിലൻസ് അന്വേഷണത്തിനും ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടു. വിജിലൻസ് ഡയറക്ടർ എസ്. അനിൽകാന്തിെൻറ ശിപാർശയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
പാലാരിവട്ടം പാലം അഴിമതി അന്വേഷിച്ച ആദ്യ സംഘത്തിലെ ഉദ്യോഗസ്ഥനാണ് ഡിവൈ.എസ്.പി ആർ. അശോക് കുമാർ. അന്വേഷണത്തിെൻറ ആരംഭം മുതൽ ഇബ്രാഹീംകുഞ്ഞിനെ സഹായിക്കുന്ന നിലപാടാണ് അശോക്കുമാർ സ്വീകരിച്ചതെന്ന ആക്ഷേപം അന്വേഷണസംഘത്തിലെ അംഗങ്ങൾതന്നെ ഉന്നയിച്ചിരുന്നു. ഇബ്രാഹീംകുഞ്ഞിനെതിരായി തെളിവുകള്‍ ശേഖരിക്കുന്നതിലും വിവരങ്ങള്‍ ഹൈകോടതിയിൽ അഭിഭാഷകരുമായി പങ്കുവെക്കുന്നതിലും വീഴ്ച വരുത്തിയതോടെ വിജിലൻസ് ഇൻറലിജൻസ് വിഭാഗം ഇതുസംബന്ധിച്ച് രഹസ്യാന്വേഷണം നടത്തി. ഇബ്രാഹീംകുഞ്ഞിെൻറ ഇടനിലക്കാരുമായി അശോക്കുമാർ നിരന്തരം ബന്ധപ്പെടുന്നതായി കണ്ടെത്തി. അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ എസ്.എച്ച്.ഒയായ കെ.കെ. ഷെറി ശ്രമിക്കുന്നെന്ന ആരോപണവും ഉയർന്നു.
പിന്നീട് അന്വേഷണ ചുമതലയിൽനിന്ന് അശോക്കുമാറിനെ മാറ്റി പകരം തിരുവനന്തപുരം സ്പെഷൽ ഇന്‍വെസ്റ്റിഗേഷൻ യൂനിറ്റ് രണ്ടിലെ ഡിവൈ.എസ്.പി ശ്യാംകുമാറിനെ നിയോഗിച്ചു. ഡയറക്ടറുടെ നിർദേശപ്രകാരം കോഴിക്കോട് വിജിലൻസ് യൂനിറ്റ് എസ്.പി ശശിധരൻ നടത്തിയ രഹസ്യാന്വേഷണത്തിൽ ഉദ്യോഗസ്ഥർ പ്രതികളിൽനിന്ന് പണം ഉൾപ്പെടെ ആനുകൂല്യങ്ങൾ സ്വീകരിച്ചതായി സംശയിക്കുന്നെന്ന് റിപ്പോർട്ട് നൽകി. ഇതിെൻറ അടിസ്ഥാനത്തിലാണ് നടപടി.
ദിവസങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മിന്നൽപണിമുടക്കിന് വഴിെവച്ച സംഭവത്തിലും ആരോപണവിധേയനാണ് സി.െഎ ഷെറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.