കൊച്ചി: പാലാരിവട്ടം അഴിമതിക്കേസിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും. ഇബ്രാഹിം കുഞ്ഞിൻെ റ മൊഴികളിൽ വൈരുധ്യമുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ചോദ്യം ചെയ്യലിന് ശനിയാഴ്ച ഹാജരാകാൻ വിജിലൻസ് നേ ാട്ടീസ് നൽകി.
ഈ മാസം 15ന് തിരുവനന്തപുരത്ത് വിജിലൻസ് ഡിവൈ.എസ്.പി ഓഫിസിൽ വിളിച്ചുവരുത്തി ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തിരുന്നുവെങ്കിലും ഒന്നിനും കൃത്യമായി മറുപടി നൽകിയില്ലെന്ന് അവർ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് വീണ്ടും ചോദ്യംചെയ്തത്. എന്നാൽ കഴിഞ്ഞ ദിവസം കൊടുത്ത മൊഴിയിൽ വൈരുധ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വീണ്ടും ചോദ്യം െചയ്യുന്നതിന് ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കുന്നത്. അതിന് ശേഷമായിരിക്കും ഇബ്രാഹിം കുഞ്ഞിനെ പ്രതിചേർക്കുന്നത് സംബന്ധിച്ചോ അറസ്റ്റോ മറ്റ് നടപടികൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടോ തീരുമാനത്തിലെത്തുക.
അഴിമതിയുമായി ബന്ധപ്പെട്ട് മൂന്നാം തവണയാണ് ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുന്നത്. നേരത്തെ സാക്ഷിയായി മൊഴിയെടുക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാൽ പാലം പണിയുമായി ബന്ധപ്പെട്ട കരാറുകാരന് മുൻകൂറായി പണം നൽകിയതിൽ ഇബ്രാഹിംകുഞ്ഞിനും പങ്കുണ്ടെന്ന് കേസിലെ നാലാം പ്രതിയായ ടി.ഒ സൂരജ് മൊഴി നൽകിയതിനെ തുടർന്നാണ് ഇബ്രാഹിംകുഞ്ഞിലേക്ക് അന്വേഷണസംഘം തിരിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.