തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻമന്ത്രിയും എം.എൽ.എയുമായ വി.ക െ. ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്തു. ഈ മാസം 15ന് നടന്ന ചോദ്യം ചെയ്യലിൽ ഇ ബ്രാഹിംകുഞ്ഞ് നൽകിയ മൊഴിയിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് ശനിയാ ഴ്ച വീണ്ടും തിരുവനന്തപുരത്ത് ചോദ്യം ചെയ്തത്.
മൊഴികൾ പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ ഇനിയും ചോദ്യം ചെയ്യുമെന്ന് വിജിലൻസ് വൃത്തങ്ങൾ സൂചിപ്പിച്ചു. മൂന്നാംവട്ട ചോദ്യം ചെയ്യലിലും മൊഴികളിൽ വൈരുധ്യമുണ്ടെന്നും പല ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകിയില്ലെന്നുമാണ് അവർ കൂട്ടിച്ചേർത്തു. മൊഴികൾ വിശദമായി പരിശോധിച്ചശേഷം ഒരാഴ്ചക്കുള്ളിൽ അന്വേഷണസംഘം റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് കൈമാറും. അതിന് ശേഷം ഇബ്രാഹിംകുഞ്ഞിനെ കേസിൽ പ്രതി ചേർക്കുന്നതുൾപ്പെടെ കാര്യങ്ങളിൽ തീരുമാനമെടുക്കും.
തിരുവനന്തപുരം പൂജപ്പുര വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റിൽ എസ്.പി. വിനോദ് കുമാറിെൻറയും ഡിവൈ.എസ്.പി ശ്യാംകുമാറിെൻറയും നേതൃത്വത്തിലായിരുന്നു േചാദ്യം ചെയ്യൽ. മൂന്നു മണിക്കൂറോളം നീണ്ടു. കരാറുകാർക്ക് തുക അനുവദിച്ചത് ഉദ്യോഗസ്ഥരാണെന്നും തനിക്ക് ഇതിൽ ഒരു പങ്കുമില്ലെന്നും ഇബ്രാഹിംകുഞ്ഞ് വിജിലൻസിനോട് ആവർത്തിച്ചു. എല്ലാ നടപടിക്രമങ്ങളും പാലിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
എന്നാൽ, പല ചോദ്യങ്ങൾക്കും കൃത്യമായ മറുപടി ലഭിച്ചില്ലെന്നാണ് വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നത്. വിജിലൻസിനോട് മുമ്പും സഹകരിച്ചിട്ടുണ്ടെന്നും ഇനിയും സഹകരിക്കുമെന്നും ചോദ്യം ചെയ്യലിനുശേഷം ഇബ്രാഹിംകുഞ്ഞ് പ്രതികരിച്ചു. ചോദ്യം ചെയ്യലിന് ഇത്തവണ ഒറ്റക്കാണ് അദ്ദേഹം എത്തിയത്. പ്രാഥമികാന്വേഷണത്തിെൻറ ഭാഗമായി നൽകിയ മൊഴികളിലും പാലം നിർമാണത്തിന് മുൻകൂറായി നൽകിയ തുകയെക്കുറിച്ച് കൃത്യമായ മറുപടി നൽകാൻ ഇബ്രാഹിംകുഞ്ഞിന് കഴിഞ്ഞിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.