തൃശൂർ: കോവിഡ് പെയ്ഡ് നിരീക്ഷണ കേന്ദ്രങ്ങളിലെ ചെലവ് താങ്ങാനാവാതെ പ്രവാസികളും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരും വലയുന്നു. ദിവസം 2500 രൂപവരെ ഇൗടാക്കുന്ന ഹോട്ടലുകൾ വരെ ജില്ലയിൽ പെയ്ഡ് ക്വാറൻറീൻ കേന്ദ്രങ്ങളായുള്ളത് ജോലി അടക്കം ഇല്ലാതെ തിരിച്ചെത്തുന്നവർക്ക് ഇരുട്ടടിയാണ്. 2500 രൂപ നിരക്കിൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയാൻ ജോലിയും കൂലിയുമില്ലാതെ നാട്ടിലേക്ക് എത്തുന്ന പ്രവാസിക്ക് ചെലവാകുക 35,000 രൂപയാണ്.
2000 മുതൽ 2400 രൂപവരെ എന്ന് കൃത്യമായി പറയാത്ത ഹോട്ടലുകളും കൂട്ടത്തിലുണ്ട്. കെ.ടി.ഡി.സി ഹോട്ടലുകൾ അടക്കം 1250 രൂപ മുതൽ 2400 വരെ നിരക്കാണ് ഭക്ഷണത്തിനും താമസത്തിനുമായി ഇൗടാക്കുന്നത്. ഭക്ഷണമില്ലാതെ താമസത്തിന് മാത്രമായി 450, 500, 650 നിരക്കിൽ റൂമുകൾ ഉണ്ടെങ്കിലും ഇവ കിട്ടാനില്ലാത്ത സഹചര്യമാണ്. ഏറ്റവും കുറഞ്ഞ 450 രൂപ നിരക്കിൽ 14 ദിവസത്തിന് 6300 രൂപയാണ് ചെലവ് വരുക.
ജില്ലയിൽ ഹോട്ടലുകളിലും റിസോർട്ടുകളിലുമായി പണം നൽകിയുള്ള 417 നിരീക്ഷണ മുറികളാണ് ഒരുക്കിയിട്ടുള്ളത്. ഇതിൽ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള 450, 500, 600 നിരക്കിലുള്ള മുറികൾ ഏറെ കുറവാണ്. ഇത്തരത്തിലുള്ള 72 മുറികൾ മാത്രമാണുള്ളത്. ഇവയിൽ പലതും കിട്ടാനില്ല. കുറഞ്ഞ നിരക്കുള്ള ചില ഹോട്ടലുകളുമായി കരാർ പൂർത്തിയാക്കാത്തതിനാൽ മുറികൾ വിട്ടുകൊടുക്കാൻ തയാറുമല്ല.
മുറിയിൽ തങ്ങുന്നവരുടെ പരിപാലനം, മുറി ശുചീകരണം അടക്കം കാര്യങ്ങളിൽ കൃത്യമായ കരാർ ജില്ല ഭരണകൂടവും തമ്മിൽ ഉണ്ടായിട്ടില്ലെന്നാണ് ഹോട്ടൽ ഉടമകൾ പറയുന്നത്. ഇടത്തട്ടിലുള്ള ഹോട്ടലുകൾ കൂടുതൽ കണ്ടെത്താത്തതിനാൽ വരുന്നവർ വലയുകയാണ്.
ജൂണിലാണ് ഇത്തരം െപയ്ഡ് ഹോട്ടലുകൾ സംബന്ധിച്ച് ജില്ല ഭരണകൂടം ഉത്തരവ് ഇറക്കിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്നവർക്ക് പെയ്ഡ് ഹോട്ടലുകളുെട നിരക്കുള്ള ചാർട്ട് നൽകും. വലിയ നിരക്ക് കണ്ട് വീട്ടിൽ അസൗകര്യമുള്ളവർ വരെ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ ഇരിക്കാൻ നിർബന്ധിതരാവുകയാണ്. നേരത്തെ സർക്കാറിെൻറ നേതൃത്വത്തിൽ സ്ഥാപന നിരീക്ഷണ കേന്ദ്രങ്ങൾ ഉണ്ടായിരുന്നു.
നിലവിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് സ്ഥാപന നിരീക്ഷണ കേന്ദ്രങ്ങൾക്കായി പണം െചലവിടാൻ സർക്കാർ അനുമതിയില്ല. എന്നിട്ടും തദ്ദേശ സ്ഥാപനങ്ങൾ ഇത്തരം കേന്ദ്രങ്ങൾ ഒരുക്കണമെന്ന് ജില്ല കലക്ടർ ഉത്തരവിട്ടത് വിവാദവും ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.