ന്യൂഡൽഹി: തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം പൊതുക്ഷേത്രമാണെന്ന് തിരുവിതാംകൂർ രാജകുടുംബം ബോധിപ ്പിച്ചു. ക്ഷേത്രത്തിെൻറ ഇപ്പോഴത്തെ ട്രസ്റ്റി രാമവര്‍മക്കുവേണ്ടി ഹാജരായ അഡ്വ. കൃഷ്ണന്‍ വേണുഗോപാലാണ് ഇക്ക ാര്യം അറിയിച്ചത്. മുഴുവന്‍ കക്ഷികളേയും കേട്ടശേഷം ബി നിലവറ തുറക്കുന്നതു സംബന്ധിച്ച വിഷയം പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈകോടതി വിധിക്കെതിരെ തിരുവിതാംകൂര്‍ രാജകുടുംബം നല്‍കിയ ഹരജികൾ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച്. അതേസമയം, ക്ഷേത്രത്തില്‍ ട്രസ്റ്റിക്ക് ഒരു അവകാശവുമില്ലെന്ന ഹൈകോടതി വിധിയോട് അഭിഭാഷകൻ വിയോജിച്ചു. എല്ലാ ക്ഷേത്രങ്ങളും ദേവസ്വം ബോര്ഡിേൻറതാണെന്ന ഹൈകോടതി നിലപാടും അഭിഭാഷകൻ ചോദ്യം ചെയ്തു. തിരുവിതാംകൂര്‍ രാജാവാണ് ക്ഷേത്രം നിര്‍മിച്ചത്. തുടര്‍ന്ന് തിരുവിതാംകൂര്‍ നാട്ടുരാജ്യം 1750ല്‍ പത്മനാഭസ്വാമിക്ക് സമര്‍പ്പിക്കുകയും രാജാവ് പത്മനാഭ ദാസനായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു.
വിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുള്ളതിനാല്‍ ബി നിലവറ തുറക്കാനാവില്ലെന്ന് ട്രസ്റ്റിയുടെ അഭിഭാഷകൻ ബോധിപ്പിച്ചു. കേസില്‍ അന്തിമവാദത്തിന് ശേഷമേ ബി നിലവറയുടെ വിഷയം പരിഗണിക്കൂവെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതാണെന്ന് അദ്ദേഹം വാദിച്ചു. അന്തിമവാദം തുടങ്ങുംമുമ്പുതന്നെ ബി നിലവറയുടെ കാര്യം തീര്‍പ്പാക്കണമെന്ന് സംസ്ഥാന സര്‍ക്കാറും മറ്റ് എതിര്‍കക്ഷികളും ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ച വാദം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.