കോട്ടയം: കോവിഡ്-19െൻറ പശ്ചാത്തലത്തിൽ അരിയുടെ കരുതൽ ശേഖരം വർധിപ്പിക്കാൻ കേരളത ്തിലെ കർഷകരിൽനിന്നും പരമാവധി നെല്ല് സംഭരിക്കാൻ സർക്കാർ തീരുമാനം. സപ്ലൈകോക്ക് ഇതിെൻറ പൂർണചുമതല സർക്കാർ കൈമാറി. കുട്ടനാട്-അപ്പർ കുട്ടനാട് അടക്കം സംസ്ഥാനത്തിെൻറ വിവിധഭാഗങ്ങളിൽനിന്നും നെല്ല് അടിയന്തരമായി സംഭരിക്കാനാണ് നിർദേശം.
നിലവിലെ സംഭരണ നടപടികൾ വേഗത്തിലാക്കാനും നടപടിയായി. വേനൽ മഴ കർഷകർക്കും ഉൽപന്നത്തിനും നാശം സൃഷ്ടിക്കാത്ത വിധം സംഭരണം നടത്തണമെന്ന് ജില്ലഭരണകൂടങ്ങൾക്കും സർക്കാർ നിർദേശം നൽകി. വാഹനങ്ങൾ-തൊഴിലാളികൾ, യന്ത്രങ്ങൾ എന്നിവ ലഭ്യമാക്കുകയാണ് ജില്ല ഭരണകൂടങ്ങളുടെ ദൗത്യം. കോവിഡ് രാജ്യവ്യാപകമായ പശ്ചാത്തലത്തിൽ മറ്റ് സംസ്ഥാനങ്ങളിൽനിന്നും അരി ലഭിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് കേരളത്തിൽ സംഭരണം ശക്തമാക്കുന്നത്. കേരളം അരി വാങ്ങിയിരുന്ന പലസംസ്ഥാനങ്ങളും നിലവിൽ കോവിഡ് ഭീഷണിയിലാണ്. ഈ സാഹചര്യത്തിൽ കുറഞ്ഞത് ആറുലക്ഷം ടൺ അരിയെങ്കിലും സംഭരിച്ച് സ്റ്റോക്ക് ചെയ്യാനാണ് തീരുമാനം.
നിലവിൽ നെല്ല്സംഭരണം സൈപ്ലകോയുടെ മേൽനോട്ടത്തിൽ സ്വകാര്യ മില്ലുകളാണ് നടത്തുന്നതെങ്കിലും നടപടികൾ വേഗത്തിലാക്കി സംഭരിച്ച നെല്ല് അരിയാക്കി സപ്ലൈകോയുടെ തിരുവനന്തപുരം-കൊച്ചി-കോഴിക്കോട് ഗോഡൗണുകളിലും വെയർഹൗസിങ് കോർപറേഷെൻറ ഗോഡൗണുകളിലും എത്തിക്കാനാണ് നിർദേശം. അതിനിടെ ലോക്ക്ഡൗൺ നിയന്ത്രണത്തെ തുടർന്ന് നിലച്ച നെല്ല് സംഭരണത്തിനും തുടക്കമായി. സർക്കാർ ഇടപെടലിൽ ഇക്കുറി ഇടനിലക്കാരെ ഒഴിവാക്കാനായതും കർഷകർക്ക് നേട്ടമായി. മുമ്പ് സ്വകാര്യമില്ലുകളായിരുന്നു നെല്ല് സംഭരിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.