കോട്ടയം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാർ നിലപാടിനെ രൂക്ഷമായി വിമർശിച്ച് നവോഥാനമൂല്യ സംരക്ഷണ സമിതി ഓർഗനൈസിങ് സെക്രട്ടറി പി. രാമഭദ്രൻ രംഗത്ത്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും എ.കെ. ബാലനും മന്ത്രിപ്പണിയിൽ നിന്ന് മാറി തന്ത്രിപ്പണിയിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം വിമർശിച്ചു.
കോടതിവിധിയെ തങ്ങളുടെ ഇഷ്ടപ് രകാരം വ്യാഖ്യാനിക്കുകയല്ല സർക്കാർ ചെയ്യേണ്ടത്. സത്യസന്ധമായ നിലപാട് വേണമെന്നും പൊതുസമൂഹത്തോടൊപ്പം നിൽക്കണെമന്നും രാമഭദ്രൻ ചൂണ്ടിക്കാട്ടി. ‘മീഡിയ വണി’ന് നൽകിയ അഭിമുഖത്തിലാണ് നവോഥാനമൂല്യ സംരക്ഷണ സമിതിയിൽ വിള്ളലുണ്ടെന്ന സൂചന നൽകുന്ന പരാമർശങ്ങൾ അദ്ദേഹം നടത്തിയത്.
‘സർക്കാർ ആരോടോ ഉപദേശം ചോദിച്ചപ്പോൾ യുവതീ പ്രവേശനകാര്യത്തിൽ വ്യക്തത വന്നില്ലെന്നാണ് പറയുന്നത്. ഞങ്ങൾ നിയോഗിച്ച അഭിഭാഷക സംഘം ഞങ്ങൾക്ക് നൽകിയ നിയമോപദേശം യുവതികളെ പ്രവേശിപ്പിക്കുന്നതിൽ തടസ്സമില്ലെന്നാണ്. ആ നിലക്ക് സർക്കാറിൻെറ നിലപാട് തെറ്റ് തന്നെയാണ്. കഴിഞ്ഞ വർഷം യുവതികളെ പ്രവേശിപ്പിക്കാനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചില്ല. സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ശക്തമായ നടപടി സർക്കാറിൻെറ ഭാഗത്ത് നിന്നുണ്ടായില്ല. ആ ആക്ഷേപം തന്നെയാണ് ഞങ്ങൾക്കുള്ളത്’- രാമഭദ്രൻ പറഞ്ഞു.
കഴിഞ്ഞതവണ യുവതികെള തടഞ്ഞത് സംഘ്പരിവാറുകാർ ആണെങ്കിൽ ഇത്തവണ അത് ചെയ്യുന്നത് െപാലീസണൈന്ന വ്യത്യാസമേയുള്ളൂ. ആ നിലപാടിനോട് യോജിപ്പില്ല. സമിതി രൂപീകരിച്ച ദിവസം മാത്രമേ യുവതീ പ്രവേശന വിഷയം ചർച്ചയായുള്ളൂ. പിന്നെ ഈ വിഷയം ചർച്ചയായില്ല. അടുത്ത സമിതി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യണമെന്ന് ഉന്നയിക്കും. സുപ്രീം കോടതി വിധിയിൽ അവ്യക്തത ഉണ്ടെന്ന് സർക്കാർ പറയുന്നത് സമ്മതിക്കാൻ കഴയില്ല. സർക്കാർ ശരിയായ രീതിയിൽ പറയട്ടെ. ഇവിെട സംഘ്പരിവാറിൻെറ ഗൂണ്ടാരാജ് ഉണ്ട്. അതിനെ നേരിടാനുള്ള പൊലീസ് സംവിധാനമില്ല. തൽകാലം അതിനെ നേരിടാൻ കഴിയില്ല. അന്തിമ വിധി വരും വരെ ഭക്തർ ശാന്തരാകണം എന്ന് പറയുന്നതിൽ ന്യായമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.