തിരുവനന്തപുരം: ആർ.എസ്.എസിെൻറ ബൗദ്ധികാചാര്യന്മാരിൽ പ്രധാനിയായ പി. പരേമശ്വര ൻ പക്ഷേ, ആർ.എസ്.എസ് പ്രചാരകനായത് യാദൃശ്ചികമായിട്ടായിരുന്നു. ആർ.എസ്.എസിെൻറ രണ്ടാമത്തെ സംര്‍സംഘചാലക് ഗോള്‍വാൾക്കറെ കാണാനിടയായതാണ് ജീവിതത്തിൽ വഴിത്തിരിവായത്. തമിഴ്നാട്ടിലെ ആറ്റൂരില്‍ നടന്ന ക്യാമ്പില്‍ വെച്ചാണ് ഗോൾവാൾക്കറെ ആദ്യം കാണുന്നത്. അറിയാതെ താൻ ആർ.എസ്.എസ് പ്രചാരക് ആയി മാറുകയായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. നാഗ്പൂരില്‍നിന്ന് എത്തിയ പ്രചാരകന് മനോഹര്‍ ദേവുമായുള്ള വ്യക്തിബന്ധവും അതിന് കാരണമായി.
ആഗമനാനന്ദസ്വാമിയുമായുള്ള അടുപ്പം അദ്ദേഹത്തെ ആദ്ധ്യാത്മികതയിലേക്ക് അടുപ്പിച്ചു. ആഗമാനന്ദനൊപ്പം വിദ്യാർഥി ജീവിത കാലത്തുതന്നെ ഭാരത പര്യടനം നടത്തിയ പരമേശ്വരൻ രാമകൃഷ്ണമിഷനിൽനിന്ന് ദീക്ഷ സ്വീകരിച്ചു. ഗാന്ധി വധത്തെത്തുടര്‍ന്ന് ആർ.എസ്.എസിനെ നിരോധിച്ചപ്പോള്‍ ജയിലില്‍ പോകേണ്ടിവന്നു. നിരോധനം നീങ്ങിയതോടെ ആർ.എസ്.എസ് പ്രചാരകനായി. ചങ്ങനാശ്ശേരിയിലും കൊല്ലത്തും കുറച്ചുകാലം നിയോഗിക്കപ്പെട്ടു. പിന്നീട് പ്രവര്‍ത്തനമേഖല കോഴിക്കോട് കേന്ദ്രീകരിച്ച് മലബാറിലേക്ക് മാറ്റി. ഇക്കാലത്താണ് ‘കേസരി’ വാരികക്ക് തുടക്കം, അതിെൻറ പത്രാധിപരായി.
ഡൽഹിയിലെ ദീൻദയാല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അനുഭവം കൈമുതലാക്കി 1982ല്‍ തിരുവനന്തപുരെത്തത്തിയ അദ്ദേഹം ഭാരതീയ വിചാരകേന്ദ്രത്തിന് തുടക്കമിട്ടു. സംഘ്പരിവാരത്തിെൻറ ആശയസമരത്തിെൻറ ആയുധങ്ങളായിരുന്നു അദ്ദേഹത്തിെൻറ ഗ്രന്ഥങ്ങള്‍. ‘ഭ്രാന്താലയത്തില്‍നിന്ന് തീർഥാലയത്തിലേക്ക്’, ‘ശ്രീനാരായണ ഗുരുദേവന്: നവോത്ഥാനത്തിെൻറ പ്രവാചകന്’ എന്നിവ ഉദാഹരണം. ‘ഹാര്‍ട്ട്ബീറ്റ്സ് ഓഫ് ഹിന്ദു നേഷന്‍’,‘ ഭാരതം ഗതിയും നിയതിയും’ തുടങ്ങിയ പുസ്തകങ്ങൾ ഭാവിഭാരതത്തിെൻറ രൂപരേഖ വരച്ചുകാട്ടുന്നു. പത്മശ്രീ, കേരള സാഹിത്യ അക്കാദമി എന്‍ഡോവ്മെൻറ് അവാര്‍ഡ്, ഹനുമാന് പൊദ്ദാര്‍ പുരസ്കാരം, അമൃതകീര്‍ത്തി പുരസ്കാരം, ഹിന്ദു ഓഫ് ദ ഇയര്‍ പുരസ്കാരം, വിദ്യാധിരാജ ദര്‍ശന പുരസ്കാരം, ജന്മാഷ്ടമി പുരസ്കാരം തുടങ്ങിയവ ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.