കട്ടച്ചിറ പള്ളിക്ക് മുന്നിൽ യാക്കോബായ വിഭാഗം നടത്തിയ പ്രതിഷേധം
കായംകുളം: സഭാതർക്കം നിലനിൽക്കുന്ന കറ്റാനം കട്ടച്ചിറ സെൻറ് മേരീസ് പള്ളിയിൽ ഒാർത്തഡോക്സ്-യാക്കോബായ തർക്കത്തെത്തുടർന്ന് പൊലീസ് ലാത്തിവീശി. യാക്കോബായ വിഭാഗം സെമിത്തേരിയിൽ പ്രവേശിക്കുന്നത് തടഞ്ഞതാണ് തർക്കത്തിന് കാരണമായത്.
ഞായറാഴ്ച രാവിലെയായിരുന്നു സംഭവങ്ങളുടെ തുടക്കം. തുടർന്ന് പള്ളിക്ക് മുന്നിൽ യാക്കോബായ വിഭാഗം പ്രതിേഷധം തുടങ്ങിയതോടെ അകത്ത് കടന്ന ഒാർത്തഡോക്സുകാർക്ക് പുറത്തിറങ്ങാനായില്ല. ഇതോടെ കറ്റാനം വലിയ പള്ളിയിൽ പ്രാർഥനക്ക് എത്തിയ ഒാർത്തഡോക്സ് വിഭാഗം സംഘടിച്ച് ഇവിടേക്ക് എത്തി. വിഷയം വഷളാകുമെന്ന് കണ്ടതോടെയാണ് പൊലീസ് ലാത്തിവീശിയത്.
പിന്നീട് യാക്കോബായ വിഭാഗവുമായി പൊലീസ് ചർച്ച നടത്തിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.