കോട്ടയം: മലങ്കര സഭ തര്‍ക്കത്തിൽ സമവായം ലക്ഷ്യമിട്ട് മന്ത്രിസഭ ഉപസമിതി വ്യാഴാഴ് ച നടത്തുന്ന ചര്‍ച്ചയിൽ ഓർത്തഡോക്സ് സഭ പങ്കെടുക്കില്ല. സുപ്രീംകോടതി വിധി നിലനി ൽക്കെ ചർച്ചയിൽ പെങ്കടുക്കാൻ നിയമപരമായ തടസ്സമുണ്ടെന്നാണ് സഭ നിലപാട്. കോടതി വ ിധി നടപ്പാക്കിയശേഷം ചർച്ചയെന്നാണ് തീരുമാനമെന്ന് സഭ സെക്രട്ടറി അഡ്വ. ബിജു ഉമ്മ ന് പറഞ്ഞു. ചർച്ചക്ക് സഭ ഏതിരല്ല. വിധി നടപ്പിലാക്കണമെന്ന് സുപ്രീംകോടതി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇത് പാലിക്കുകയാണ് ആദ്യം ചെേയ്യണ്ടത്. ഇതിനുശേഷം വിട്ടുവീഴ്ചകൾ ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭ ഉപസമിതി വിളിച്ച യോഗം നേരത്തേയും സഭ ബഹിഷ്കരിച്ചിരുന്നു. പിന്നീട് സഭ വക്താവ് ഫാ. എബ്രഹാം ജോൺസ് കോനാട്ട് ഉപസമിതിക്ക് നേതൃത്വം നൽകുന്ന മന്ത്രി ഇ.പി. ജയരാജനെ സന്ദർശിച്ച് വിട്ടുനിൽക്കാനുള്ള കാരണങ്ങൾ വിശദീകരിച്ചിരുന്നു.
സുപ്രീംകോടതി വിധി നടപ്പാക്കുന്നില്ലെന്നുകാട്ടി സർക്കാറിനെതിരെ കോടതിയലക്ഷ്യ നടപടികളുമയി ഓർത്തഡോക്സ് സഭ നീങ്ങുമെന്നാണ് വിവരം. ഇതിെൻറ മുന്നോടിയായി കോടതി വിധി നടപ്പാക്കേണ്ട നിയമബാധ്യത സംസ്ഥാന സര്‍ക്കാറിനുണ്ടെന്ന് ഓര്‍മിപ്പിച്ച് സഭ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി.
വിധിയുടെ വിശദാംശങ്ങളും നടപ്പാക്കേണ്ടതിെൻറ അനിവാര്യതയും ചൂണ്ടിക്കാട്ടുന്നതാണ് സഭ സെക്രട്ടറി ഇ-മെയിലിൽ അയച്ച കത്ത്.
സർക്കാർ നിയമപരമായി സ്വീകരിക്കേണ്ട നടപടികളും സുപ്രീംകോടതിയുടെ മറ്റ് ഉത്തരവുകളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വ്യാഴാഴ്ച സഭാസംഘം ചീഫ് സെക്രട്ടറിയെ നേരിൽ കണ്ട് കത്ത് നൽകുമെന്നും സൂചനയുണ്ട്.
കഴിഞ്ഞദിവസം കായംകുളം കട്ടച്ചിറ പള്ളിയിൽ സുപ്രീംകോടതി വിധിയനുസരിച്ച് ഓർത്തഡോക്സ് വിഭാഗത്തിന് പ്രവേശനം നൽകി. ഇത് സംഘർഷത്തിനിടയാക്കിയ സാഹചര്യത്തിലാണ് മന്ത്രിസഭ ഉപസമിതി യോഗം വിളിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.