തിരുവനന്തപുരം: ബ്രൂവറികൾക്കും ഡിസ്റ്റിലറികൾക്കും നൽകിയ വിവാദ അനുമതി റദ്ദാക്കിയ ഉത്തരവ് പുറത്തിറങ്ങി. നവ കേരള നിർമാണത്തിനായി ഒന്നിച്ചു നിൽക്കേണ്ട സമയത്ത് അടിസ്ഥാന രഹിതമായ വിവാദങ്ങൾ അനുഗുണമല്ലാത്ത സാഹചര്യങ്ങൾ ഉടലെടുക്കുന്നതിന് ഇടയാക്കുമെന്നും അതിനാൽ ബ്രൂവറിക്ക് നൽകിയ അനുമതി പിൻവലിക്കുകയാണെന്നും ഉത്തരവിൽ പറയുന്നു.
ബ്രൂവറികള്‍ക്കും ബോട്‌ലിങ് കോമ്പൗണ്ടിങ് ആൻറ് ബ്ലെന്‍ഡിങ് യൂനിറ്റുകള്‍ക്കും അനുമതിക്കു വേണ്ടി സമര്‍പ്പിക്കുന്ന അപേക്ഷകളുടെ അര്‍ഹത സംബന്ധിച്ച് നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി മാനദണ്ഡങ്ങള്‍ തയാറാക്കുന്ന സമിതി ഇൗ മാസം 31നകം റിപ്പോർട്ട് നൽകണം.
മദ്യ ഉൽപാദനശാലകൾ ആരംഭിക്കാനുള്ള അനുമതിയിൽ വ്യാപക അഴിമതിയും ക്രമക്കേടും നടെന്നന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണമാണ് വിവാദത്തിന് തിരികൊളുത്തിയത്. ചട്ടവിരുദ്ധമായും പരിശോധനയും മന്ത്രിസഭതീരുമാനവും ഇല്ലാതെയുമാണ് അനുമതിയെന്നും ആരോപണമുയർന്നിരുന്നു. എന്നാൽ നടപടി പൂർണമായും ശരിയാണെങ്കിലും എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട പുനർനിർമാണ ഘട്ടത്തിൽ പരസ്പരം പോരടിക്കുന്നത് ശരിയല്ലെന്ന നിലപാടിലാണ് അനുമതി റദ്ദാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു.
പുതിയ യൂനിറ്റുകൾ അനുവദിക്കാനുള്ള നിലപാട് തുടരും. ഒന്നിച്ചുനിൽക്കേണ്ട ഘട്ടത്തിൽ സർക്കാർ നടപടികളിൽ ആശയക്കുഴപ്പം പാടില്ല. അതുകൊണ്ട് റദ്ദാക്കുന്നു. പ്രതിപക്ഷ ആരോപണം ശരിെവക്കലല്ല, നാടിെൻറ താൽപര്യം സംരക്ഷിക്കാൻ ചെറിയ വിട്ടുവീഴ്ചയാണിത് എന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.