തിരുവനന്തപുരം: കേരളത്തെ മുൾമുനയിൽ നിർത്തി ‘ക്യാർ’ ചുഴലിക്കാറ്റിന് പിന്നാലെ അറ ബിക്കടലിൽ മറ്റൊരു ചുഴലി രൂപമെടുക്കുന്നു. ദക്ഷിണ ശ്രീലങ്ക തീരത്തിനടുത്തായി തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ചൊവ്വാഴ്ച കന്യാകുമാരിമേഖലക്ക് മുകളിലായി കൂടുതൽ ശക്തിപ്രാപിക്കുമെന്നും പിന്നീട് മണിക്കൂറുകൾകൊണ്ട് ചുഴലിക്കാറ്റായി തെക്ക്-കിഴക്കൻ അറബിക്കടലിലേക്ക് പ്രവേശിക്കുമെന്നാണ് കാലാവസ്ഥവിദഗ്ധരുടെ നിരീക്ഷണം. അങ്ങനെയെങ്കിൽ 120 വർഷങ്ങൾക്ക് ശേഷം ആദ്യമായായിരിക്കും അറബിക്കടലിൽ ഒരേസമയം രണ്ട് ചുഴലിക്കാറ്റുകൾ സ്ഥാനംപിടിക്കുന്നത്.
ഒമാൻ നൽകിയ മഹാ എന്ന പേരാണ് പുതിയ ചുഴലിക്കാറ്റിന്. അതേസമയം വടക്കുകിഴക്കൻ അറബിക്കടലിൽ കൊടും ചുഴലിയായി സ്ഥിതിചെയ്യുന്ന ക്യാറിെൻറ തീവ്രത അടുത്ത 24 മണിക്കൂറിനുള്ളിൽ കുറഞ്ഞുതുടങ്ങുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
നിലവിൽ കന്യാകുമാരിക്ക് മുകളിൽ അതിതീവ്രത പ്രാപിക്കുന്ന ന്യൂനമർദത്തെ ഏറെ ആശങ്കയോടെയാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നോക്കിക്കാണുന്നത്. അതിതീവ്ര ന്യൂനമർദം ഓഖി ചുഴലിക്കാറ്റിെൻറ ഫലം ചെയ്യുമെന്ന ആശങ്കയാണ് അധികൃതർക്കുള്ളത്. തീവ്ര ന്യൂനമർദത്തിെൻറ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.