തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് അലർട്ട്. ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. അതേ സമയം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മധ‍്യ കേരളത്തിലും വടക്കന്‍ കേരളത്തിലുമാണ് കൂടുതൽ മഴ പെയ്യാന്‍ സാധ‍്യത. മുന്നറിയിപ്പിന്‍റെ ഭാഗമായി ഒന്‍പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ‍്യാപിച്ചിരുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,എറണാകുളം, കോഴിക്കോട്, വയനാട്, കാസർകോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് അലർട്ട് പ്രഖ‍്യാപിച്ചിരുന്നത്.
ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ‍്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. ഇത്തവണത്തെ കാലവർഷം അറബിക്കടലിൽ എത്തിയിട്ടുണ്ട്. ആന്‍ഡമന്‍ നിക്കോബാർ ദ്വീപുകളിലും കാലവർഷം എത്തിയതോടെ വരും ദിവസങ്ങളിലും കേരളത്തിൽ ശക്തമായ മഴ തുടരാനാണ് സാധ‍്യത. മേയ് 26 ഓടുകൂടി കാലവർഷം സംസ്ഥാനത്ത് തൊടുമെന്നാണ് കണക്കുകൂട്ടൽ. നാളെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.