ചിറ്റൂർ (പാലക്കാട്): ജലസേചന വകുപ്പിെൻറ ഉടമസ്ഥതയിലുള്ള ഭൂമിയിൽ അധികൃതർ കുടിയൊഴിപ്പിക്കാനെത്തിയപ്പോൾ വയോധികൻ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. വണ്ണാമട വെങ്കാരങ്കൽമേട്ടിൽ താമസിക്കുന്ന തൃശൂർ സ്വദേശി രാജപ്പനാണ് (65) തിങ്കളാഴ്ച രാവിലെ എട്ടോടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയത്. 60 ശതമാനം പൊള്ളലേറ്റ ഇയാളെ പൊലീസ് പാലക്കാട് ജില്ല ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജാശുപത്രിയിലും പ്രവേശിപ്പിച്ചു. വകുപ്പിന് കീഴിലുള്ള സ്ഥലത്ത് അഞ്ച് വർഷമായി താമസിച്ചുവരുകയാണ് രാജപ്പൻ. ശനിയാഴ്ച വൈകീട്ട് അഞ്ചിന് മുമ്പ് ഒഴിയാൻ അധികൃതർ നോട്ടീസ് നൽകിയിരുന്നു.
തിങ്കളാഴ്ച കോടതിയിൽനിന്ന് സ്റ്റേ നേടാനായിരുന്നു രാജപ്പെൻറ ശ്രമം. എന്നാൽ, ഞായറാഴ്ച രാവിലെ എട്ടിന് പൊലീസുകാരുമായി ഉദ്യോഗസ്ഥർ ഒഴിപ്പിക്കാനെത്തിയതായി പരിസരവാസികൾ പറഞ്ഞു.
വിധവയായ മകളുടെ സഹായത്തിനാണ് അവർ താമസിക്കുന്ന സ്ഥലത്തിനടുത്ത് രാജപ്പൻ താമസിച്ചിരുന്നത്. വർഷങ്ങൾക്ക് മുമ്പ് മരിച്ച മരുമകെൻറ കുടുംബം, മകൾക്ക് സ്വത്ത് നൽകാതെ വീട്ടിൽനിന്ന് പുറത്താക്കാൻ ശ്രമിച്ചിരുന്നു. പീഡനത്തെതുടർന്ന് മകൾക്ക് സംരക്ഷണം നൽകാനാണ് രാജപ്പൻ പുറേമ്പാക്ക് ഭൂമിയിലെ താൽക്കാലിക വീട്ടിൽ താമസിച്ചിരുന്നതത്രെ.
ഭൂഉടമകളായ മരുമകെൻറ വീട്ടുകാർ രാഷ്ട്രീയസ്വാധീനമുപയോഗിച്ച് രാജപ്പെന പുറത്താക്കാൻ ശ്രമിക്കുകയായിരുന്നെന്ന് ഒരു വിഭാഗം നാട്ടുകാർ പറഞ്ഞു.
ഹൈകോടതിയിലുള്ള കേസിൽ ജലസേചന വകുപ്പിന് അനുകൂലമായി വിധിയുണ്ടായതിനെതുടർന്നാണ് നടപടി. 24 മണിക്കൂറിനകം ഒഴിയണമെന്ന ഉത്തരവ് നൽകിയ ശേഷമാണ് ഒഴിപ്പിക്കൽ നടപടികൾ എടുത്തതെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.