കോഴിക്കോട്: പട്ടാപ്പകൽ നഗരമധ്യത്തിൽ യുവാവ് വയോധികനെ കുത്തിക്കൊന്നു. അജ്ഞാ തനാണ് കൊല്ലപ്പെട്ടത്. പ്രതി വളയം സ്വദേശി കെ.കെ. നിവാസിൽ പ്രബിൻ ദാസിനെ (33) കസബ പൊലീസ് അറസ്റ്റുചെയ്തു.
ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. മാനാഞ്ചിറയിലെ സിറ ്റി പൊലീസ് മേധാവി ഒാഫിസിന് മുന്നിൽവെച്ച് പ്രബിൻ വയോധികനെ കത്തിെകാണ്ട് കഴുത്തിനും കൈക്കും കുത്തുകയായിരുന്നു. വീണ്ടും കുത്താൻ ശ്രമിക്കുന്നതിനിടെ ഇയാൾ ചോരയൊലിച്ച നിലയിൽ സിറ്റി പൊലീസ് മേധാവി ഒാഫിസ് വളപ്പിലേക്ക് ഒാടിക്കയറി. പിന്നാലെ കത്തിയുമായി എത്തിയ പ്രബിനെ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ പിടികൂടുകയായിരുന്നു. ഗുരുതര പരിക്കേറ്റ വയോധികനെ പൊലീസ് ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
‘എനിക്ക് ജയിലിൽ പോകണം, അതിന് ഇവറ്റകളെയൊക്കെ െകാല്ലണം’ എന്ന് ആേക്രാശിച്ചാണ് പ്രബിൻ ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കുത്താനുപയോഗിച്ച കത്തി പെലീസിന് കിട്ടി. പ്രതിക്ക് മനോരോഗമുള്ളതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. നഗരത്തിൽ അലഞ്ഞുതിരിയുന്നയാളാണ് കൊല്ലപ്പെട്ടതെന്നാണ് സംശയം. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.