മേപ്പാടി (വയനാട്): പ്രളയ ബാധിതരെ സഹായിക്കാനെന്ന പേരിൽ ചിലർ ക്യാമ്പിലെത്തിച്ച പഴയ തുണ ികൾ വയനാട് മേപ്പാടി ഗവ. ഹൈസ്കൂൾ അധികൃതർക്ക് ബാധ്യതയായി. പഴയതും മുഷിഞ്ഞതുമായ വസ്ത്രങ്ങ ളാണ് ചിലർ പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമാക്കി കെട്ടി വാഹനത്തിൽ ക്യാമ്പിൽ എത്തിച്ചത്. പഴയ അടിവസ്ത്രങ്ങൾ പോലും ഇതിലുൾപ്പെടുന്നു. ആളുകൾക്ക് കൊടുക്കാൻ കഴിയാതെ ഒരു ക്ലാസ് മുറി നിറയെ പഴയ തുണികൾ കൂമ്പാരമായിക്കിടക്കുകയാണ്.
മാലിന്യ കൂമ്പാരമായി മാറിയ ഇത് സംസ്കരിക്കാൻ പോലും വഴികാണാതെ കുഴങ്ങുകയാണ് സ്കൂൾ അധികൃതർ. കൂട്ടിയിട്ട് കത്തിക്കാനോ മണ്ണിൽ കുഴിച്ചിടാനോ കഴിയില്ല. മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത് ശിക്ഷാർഹമായ കുറ്റമായി പ്രഖ്യാപിച്ചി ഗ്രാമപഞ്ചായത്താണ് മേപ്പാടി. ഇതൊഴിവാക്കാതെ ക്യാമ്പിന് ശേഷം ക്ലാസ് നടത്താനും കഴിയില്ല.
വീട്ടിൽ അടിഞ്ഞുകൂടിയ പഴയ തുണികൾ കൊണ്ടുവന്ന് തള്ളാനുള്ള ഒരിടമായി ചിലർ ദുരിതാശ്വാസ ക്യാമ്പിനെ കണ്ടത് നിർഭാഗ്യകരമായിപ്പോയെന്ന് പി.ടി.എ പ്രസിഡൻറ് എൻ.ഡി. സാബു, ഹൈസ്കൂൾ വിദ്യാർഥിനി മിഥിലജ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.