തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ കാണാതായ 91 പേര് മരിച്ചതായി കണക്കാക്കി അവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായ വിതരണം ചൊവ്വാഴ്ച നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. കുടുംബത്തിന് 20 ലക്ഷം വീതമാണ് നല്‍കുന്നത്. 49 പേരുടെ മൃതദേഹങ്ങള്‍ നേരത്തെ കണ്ടുകിട്ടിയിരുന്നു.
ഇവരുടെ ആശ്രിതരായ കുടുംബാംഗങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതം നിക്ഷേപിച്ചതിെൻറ രേഖകള്‍ നേരത്തെ കൈമാറിയിരുന്നു. ഓഖി ദുരന്തത്തില്‍പെട്ട് ആകെ മരിച്ചത് 141 പേരാണെന്നാണ് ഔദ്യോഗിക കണക്ക്.
കാണാതായ 92 പേരാണ് തിരിച്ചെത്താനുണ്ടായിരുന്നത്. ഇതില്‍ ഒരാളുടെ മൃതദേഹം പിന്നീട് കണ്ടുകിട്ടിയിരുന്നു. ഇദ്ദേഹത്തിെൻറയും കാണാതായ 91 പേരുടെയും കുടുംബാംഗങ്ങളായ 365 പേര്‍ക്കാണ് സംസ്ഥാന സര്‍ക്കാറിെൻറ ധനസഹായം നിക്ഷേപിച്ചതിെൻറ രേഖകള്‍ കൈമാറുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.