ഏറ്റുമാനൂര്‍: വനിതജഡ്ജിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ വക്കീല്‍ ഗുമസ്തനെതിര െ കേസ്. വനിതജഡ്ജി കോട്ടയം ജില്ല പൊലീസ് മേധാവിക്ക് നല്കിയ പരാതിയില്‍ അയര്‍ക്കുന്ന ം സ്വദേശി അനീഷിനെതിരെ ഏറ്റുമാനൂര്‍ പൊലീസ് കേസെടുത്തു. അനീഷ് ഒളിവിലാണ്.
ഏറ്റുമാനൂര്‍ കോടതിയിൽ രണ്ടുദിവസം മുമ്പായിരുന്നു സംഭവം. കോടതിമുറിയിലേക്ക് ജഡ്ജിക്കും അഭിഭാഷകര്‍ക്കും മാത്രം പ്രവേശനമുള്ള വാതിലിനരികെയെത്തിയ അനീഷ് കോടതിയിലുണ്ടായിരുന്നയാളെ ശബ്ദമുണ്ടാക്കി വിളിച്ചു.
കോടതി നടപടികള്‍ക്കിടെയുണ്ടായ പെരുമാറ്റത്തില്‍ അതൃപ്തി പ്രകടിപ്പിച്ച ജഡ്ജി നോട്ടത്തിലൂടെ താക്കീത് ചെയ്തു. ഈ സമയം കോടതി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരന് ശബ്ദമുണ്ടാക്കരുതെന്ന് പറയുകയും ജഡ്ജി ചേംബറിലേക്ക് വിളിപ്പിച്ചാല്‍ എന്താണ് സംഭവിക്കുകയെന്ന് അറിയാമല്ലോയെന്ന് ചോദിക്കുകയും ചെയ്തപ്പോഴാണ് ഇയാൾ അശ്ലീലപരാമര്‍ശം നടത്തിയത്.
ഇയാൾ പറഞ്ഞത് കേട്ട ജഡ്ജി ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. അനീഷിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.