കൊച്ചി: സ്വകാര്യ നഴ്സുമാരുടെ സേവന വേതന വ്യവസ്ഥ സംബന്ധിച്ച ഉന്നതാധികാര സമിതി റിപ്പോർട്ട് നടപ്പാക്കണമെന്ന ഹരജിയിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി. കേരള സ്റ്റേറ്റ് യുനൈറ്റഡ് നഴ്സസ് അസോസിയേഷനും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി നഴ്സുമാരായ സൗമ്യ ജോസ്, ജസ്നി ജോസഫ് എന്നിവരും നൽകിയ ഹരജി ഫയലിൽ സ്വീകരിച്ച കോടതി മൂന്നാഴ്ചക്കകം വിശദീകരണം നൽകാൻ നിർദേശിച്ചു.
സുപ്രീം കോടതി ഉത്തരവ് പ്രകാരം രൂപവത്കരിച്ച ഉന്നതാധികാര സമിതിയുടെ റിപ്പോർട്ട് 2016ൽ സംസ്ഥാന സർക്കാറിന് ലഭിച്ചെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. കോടതി ഉത്തരവ് പ്രകാരം കേന്ദ്രത്തിന് സമർപ്പിച്ച റിപ്പോർട്ടാണ് സംസ്ഥാനത്തിന് കൈമാറിയത്. മൂന്നു വർഷം മുമ്പാണ് ഏറ്റവും അവസാനമായി സേവന വേതന വ്യവസ്ഥ തുച്ഛമായ തോതിൽ പരിഷ്കരിച്ചത്. സേവന വേതന വ്യവസ്ഥകൾ പുതുക്കാൻ നിർദേശിക്കുന്ന സമിതി റിപ്പോർട്ട് നടപ്പാക്കാനുള്ള ബാധ്യത നിറവേറ്റാൻ സർക്കാറിനോട് ഉത്തരവിടണമെന്നാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.