കൊച്ചി: ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള സമരം തുറന്നുപറച്ചിലുകളുടെ വേദികൂടിയായി. കന്യാസ്ത്രീ ആകാൻ പോയി ദുരനുഭവങ്ങൾ കേട്ടറിഞ്ഞ് പാതിവഴിയിൽ വീട്ടിലേക്ക് തിരിച്ചെത്തിയ കൊല്ലം സ്വദേശിനി സുധ സോളമനാണ് വ്യാഴാഴ്ച സമരപ്പന്തലിലെത്തിയത്. കന്യാസ്ത്രീ മഠങ്ങളിലെ ദുരനുഭവങ്ങൾ അവർ വേദിയിൽ പങ്കുവെച്ചു.
കുമ്പസാരത്തിനിടെ ഇക്കാര്യം പറഞ്ഞപ്പോൾ പുറത്ത് മറ്റാരോടും പറയരുെതന്നാണ് നിർദേശം കിട്ടിയത്. രണ്ടുതവണ സമരപ്പന്തലിൽ എത്തിയെങ്കിലും ഇപ്പോഴാണ് ധൈര്യം വന്നതെന്നും അവർ പറഞ്ഞു.കത്തോലിക്ക സഭക്ക് നവോത്ഥാനം ആവശ്യമുണ്ടെന്ന് മാനന്തവാടിയിൽനിന്ന് എത്തിയ സിസ്റ്റർ ലൂസി പറഞ്ഞു. സഭക്കകത്ത് വീഴ്ചകൾ ഉണ്ടെങ്കിൽ തിരുത്തണമെന്നും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അവർ ആവശ്യപ്പെട്ടു. അമ്പതിനായിരത്തോളം കന്യാസ്ത്രീകൾ സഭയിലുണ്ട്. എന്നിട്ടും വിരലിലെണ്ണാവുന്നവർ മാത്രമാണ് സമരത്തിന് പിന്തുണയുമായി എത്തിയത്. എന്നാൽ, പുറത്തേക്ക് വരാതെ ഭയന്നിരിക്കുന്ന കന്യാസ്ത്രീമാരുടെ പൂർണ പിന്തുണ നീതിക്ക് പോരാടുന്ന കന്യാസ്ത്രീമാരോടൊപ്പമുണ്ടെന്നും സിസ്റ്റർ ലൂസി പറഞ്ഞു.
‘ക്ഷമിക്കണം; ഡി.ജി.പി തിരക്കിലാണ്’
തിരുവനന്തപുരം: കന്യാസ്ത്രീ പീഡനക്കേസിൽ ആരോപിതനായ ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാത്തെതെന്തന്ന ചോദ്യവുമായി സംസ്ഥാന പൊലീസ് മേധാവിക്ക് ഫോൺ ചെയ്ത സമരക്കാർക്ക് ലഭിച്ചത് ഒരേ മറുപടി; ക്ഷമിക്കണം; ഡി.ജി.പി തിരക്കിലാണ്. സാമൂഹിക സമത്വമുന്നണി ജനകീയകൂട്ടായ്മ സെക്രേട്ടറിയറ്റിന് മുന്നിൽ നടത്തിവരുന്ന സത്യഗ്രഹത്തിെൻറ ഭാഗമായാണ് വ്യാഴാഴ്ച ഡി.ജി.പി, െഎ.ജി, എസ്.പി എന്നിവരെ ഫോൺ ചെയ്തത്.കഴിഞ്ഞദിവസം സെക്രേട്ടറിയറ്റിന് മുന്നിലെ സമരപ്പന്തലിൽ നടന്ന മന്ത്രിമാരെ വിളിച്ചുണർത്തൽ സമരത്തിെൻറ തുടർച്ചയായിരുന്നു വ്യാഴാഴ്ചത്തെ സമരം.
ഡി.ജി.പി ലോക്നാഥ് ബെഹ്റയെ പലകുറി വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. ഒടുവിൽ പൊലീസുകാരൻ ഫോണെടുത്ത് ഡി.ജി.പി തിരക്കിലാണെന്നും പിന്നീട് വിളിക്കാനും പറഞ്ഞു. ഇതിനിടയിൽ ചിലർ എറണാകുളം റേഞ്ച് െഎ.ജി. വിജയ് സാക്കറെയേയും മറ്റ് ചിലർ കോട്ടയം എസ്.പി ഹരിശങ്കറിനേയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുകയായിരുന്നു. െഎ.ജിയുടെ ഫോണിൽ ഹിന്ദി സിനിമാഗാനം കേട്ട് കട്ടായി; ആരും ഫോണെടുത്തില്ല. എസ്.പിയുടെ ഫോൺ സ്വിച്ച്ഡ്ഒാഫ് ആയിരുന്നു.
പന്തംകൊളുത്തി പ്രകടനം
കൊച്ചി: ഫ്രാങ്കോ മുളയ്ക്കലിെൻറ അറസ്റ്റ് ഉണ്ടാകില്ലെന്ന് ഉറപ്പായതോടെ വ്യാഴാഴ്ച വൈകീട്ട് ഏഴോടെ സമരത്തിനെത്തിയ സ്ത്രീകളുടെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. സ്ത്രീകള്ക്കുപിന്നില് പുരുഷന്മാരും അണിനിരന്ന പ്രകടനം സമരപ്പന്തലിന് മുന്നില്‍നിന്ന് ആരംഭിച്ച് മേനക ജങ്ഷനിലെത്തി തിരികെ സമരപ്പന്തലിൽ അവസാനിച്ചു. അടുത്തദിവസം മുതൽ കൂടുതൽ സ്ത്രീകൾ നിരാഹാരസമരം ആരംഭിക്കുെമന്നും സമരസമിതി േനതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.