കോട്ടയം: നിരപരാധികൾ ശിക്ഷിക്കപ്പെടാൻ പാടില്ലെന്നും ക്രിസ്തുവിനെ കുരിശിൽ തറച് ചത് തെറ്റ് ചെയ്തിട്ടാണോയെന്നും കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ മാത്യു അറയ്ക്കൽ. ബിഷപ്പിനെ കണ്ടേശഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. പ്രാർഥന സഹായത്തിനാണ് ജയിലിൽ വന്നത്. സന്ദർശനം 10 മിനിറ്റ് നീണ്ടു. സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ, പത്തനംതിട്ട രൂപത സഹായ മെത്രാൻ സാമുവൽ മാർ െഎറേനിയോസ് എന്നിവർ ജയിലിലെത്തി. ഫ്രാേങ്കാ മുളയ്ക്കലിനെ പിന്തുണച്ച് കെ.സി.ബി.സിയും ചങ്ങനാശ്ശേരി അതിരൂപതയും നേരത്തേ രംഗത്തുവന്നിരുന്നു.
അതിനിടെ, ബിഷപ്പിനെതിരെ പീഡനക്കുറ്റം ആരോപിച്ച് കന്യാസ്ത്രീ നൽകിയ പരാതി പൂഴ്ത്തിവെച്ചിട്ടില്ലെന്നും മാധ്യമങ്ങൾ സഭയെ കുറ്റപ്പെടുത്തുന്നതിൽ വേദനയുണ്ടെന്നും സി.ബി.സി.െഎ. ഗൗരവതരവും സങ്കീർണവുമായ പരാതി പരിേശാധിക്കാൻ സമയമെടുക്കും. നീതിന്യായ വ്യവസ്ഥയെ വിശ്വാസമുണ്ടെന്നും ബംഗലൂരുവിൽ നടന്ന സി.ബി.സി.െഎ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കേസ് നടപടികൾ കോടതിയിൽ നടക്കുന്നതിനാൽ കൂടുതൽ പ്രതികരണത്തിനില്ല. സഭക്കും സഭ നേതൃത്വത്തിനും എതിരായ പ്രചാരണങ്ങൾ സത്യത്തിന് നിരക്കാത്തതാണ്. ബിഷപ്പിനെതിരായ പരാതി ഗൗരവത്തോടെ പരിശോധിക്കുന്നുണ്ടെന്നും സി.ബി.സി.െഎ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.