തിരുവനന്തപുരം: ഒാണ്‍ലൈനായി വൈദ്യുതി കണക്ഷന് എടുക്കുന്നവര്‍ക്ക് ജനുവരി ഒന്നുമുതല്‍ അപേക്ഷാഫീസ് ഒഴിവാക്കും. വൈദ്യുതി ഭവനില്‍ കസ്റ്റമർ കോൺക്ലേവിനിടയിൽ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി എം.എം. മണി നിർവഹിച്ചു. ഇടുക്കി പദ്ധതിയിൽ രണ്ടാമത് വൈദ്യുതി നിലയം എന്ന ആശയവുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി പറഞ്ഞു.
സൗരോര്‍ജ പദ്ധതികള്‍ വ്യാപകമാക്കാനും വിപുലീകരിക്കാനും പ്രത്യേകശ്രദ്ധ നല്‍കും. വൈദ്യുതി ബോർഡ് പ്രവര്‍ത്തനങ്ങളില്‍ കാലാനുസൃതമായ മാറ്റംവരുത്തും. ഓണ്‍ലൈന്‍ സേവനങ്ങള്‍ വ്യാപകമാക്കിയതും വൈദ്യുതി കണക്ഷന് എടുക്കുന്ന നടപടികള്‍ ലഘൂകരിച്ചതും ഉപഭോക്താക്കളോടുള്ള കെ.എസ്.ഇ.ബിയുടെ നല്ല സമീപനത്തിന് ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു.
സാമൂഹമാധ്യമങ്ങളില്‍ വിഡിയോ, ട്രോള്‍, പോസ്റ്റര്‍ വിഭാഗങ്ങളില്‍ നടത്തുന്ന മത്സരങ്ങളുടെ പ്രഖ്യാപനം മന്ത്രി നടത്തി. കെ.എസ്.ഇ.ബിയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ നടത്തിയവരില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി സമ്മാനങ്ങള്‍ വിതരണംചെയ്തു. കസ്റ്റമര്‍ കോൺക്ലേവില്‍ ഉയര്‍ന്നുവന്ന 31 നിർദേശങ്ങളില്‍ 21 എണ്ണവും പ്രാവര്‍ത്തികമാക്കി. ഏഴിൽ നടപടികള്‍ സ്വീകരിച്ചുവരുന്നു.
കെ.എസ്.ഇ.ബി ഡയറക്ടര്‍മാരായ എന്‍. വേണുഗോപാല്‍, പി. കുമാരന്, വി. ബ്രിജ്ലാല്, ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ വി.സി. അനില്‍കുമാര്‍ എന്നിവര്‍ പെങ്കടുത്തു. കെ.എസ്.ഇ.ബിയുടെ ഗാര്‍ഹികം, വ്യാവസായികം, വാണിജ്യം തുടങ്ങിയ വിവിധതരം ഉപഭോക്താക്കളുടെ പ്രതിനിധികള്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.