തിരുവനന്തപുരം: നിലമ്പൂരിൽ നാണംകെട്ട രാഷ്ട്രീയമാണ് എൽ.ഡി.എഫ് മുന്നോട്ടുവെക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ. ഒമ്പതുവർഷം ഭരിച്ചിട്ടും ഒരും കാര്യവും പറയാനില്ലാത്തവർ അബ്ദുന്നാസിർ മഅ്ദനിയുടെ വോട്ടുവാങ്ങി ജയിക്കാൻ നോക്കുകയാണ്. എൽ.ഡി.എഫ് തുടരും എന്നല്ല, മഅ്ദനി തുടരും എന്നാണ് പറയേണ്ടത്. എൽ.ഡി.എഫിനും യു.ഡി.എഫിനും പ്രീണന രാഷ്ട്രീയമാണ്. വികസനമാണ് ബി.ജെ.പിയുടെ രാഷ്ട്രീയമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നിലമ്പൂർ: സിപിഎമ്മിന്‍റേത് അവസരവാദ രാഷട്രീയമാണെന്നും സി.പി.എം തൊട്ടാൽ എല്ലാവരും ശുദ്ധമാകും അല്ലാത്തവരെ അശുദ്ധരായി കാണുന്നുവെന്നും കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ്.എല്‍.ഡി.എഫിനുള്ള ഹിന്ദുമഹാസഭ പിന്തുണയെ സി.പി.എം എന്ത് പറഞ്ഞ് ന്യായീകരിക്കുമെന്നും അദ്ദേഹം ചോദിച്ചു.
ആരെയും കൂട്ടാമെന്ന സിപിഎമ്മിന്‍റെ അവസരവാദനയം കേരള ജനതക്ക് അറിയാം. നിലമ്പൂർ തെരഞ്ഞെടുപ്പിൽ എല്ലാവിഭാഗം വോട്ടുകളും സമാഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാടിന്‍റെ നന്മ പ്രതീക്ഷിക്കുന്ന സി.പി.എമ്മുകാരും യു.ഡി.എഫിന് വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.