കൊച്ചി: കോഴിക്കോട് പന്തീരാങ്കാവിൽ മാവോവാദി ബന്ധം ആരോപിച്ച് രജിസ്റ്റർ ചെയ്ത കേസ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഏറ്റെടുത്തു. നിയമവിദ്യാർഥി കോഴിക്കോട് തിരുവണ്ണൂർ പാലാട്ട്നഗർ മണിപ്പൂരി വീട്ടിൽ അലൻ ഷുഹൈബ് (20), ജേണലിസം വിദ്യാർഥി ഒളവണ്ണ മൂർക്കനാട് പാനങ്ങാട്ടുപറമ്പ് കോട്ടുമ്മൽ വീട്ടിൽ താഹ ഫസൽ (24) എന്നിവരുൾപ്പെട്ട കേസാണ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തത്.
നിരോധിത സംഘടനയുമായി ബന്ധപ്പെട്ട കേസായതിനാൽ ദേശീയ അന്വേഷണ ഏജൻസിയുടെ പരിധിയിൽ വരുന്നതിനാലാണിത്. ഇരുവർക്കുമെതിരെ പന്തീരാങ്കാവ് പൊലീസ് എടുത്ത കേസ് റീ രജിസ്റ്റർ ചെയ്താണ് അന്വേഷണം തുടങ്ങിയത്.
മാവോവാദി ബന്ധവും ലഘുലേഖകൾ കൈവശംവെച്ചെന്നും ആരോപിച്ചാണ് സി.പി.എം പ്രവർത്തകരായിരുന്ന ഇരുവർക്കുമെതിരെ ആദ്യം കേസെടുത്തത്. യു.എ.പി.എ 20, 32, 39 വകുപ്പുകൾ പ്രകാരമായിരുന്നു കേസ്. ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് ഇവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.