ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസിക്ക് അമിതാധികാരം നൽകുന്ന ബില്ലിനെ അനുകൂലിക്കുകയോ എതിർക്കുകയോ ചെയ്യുന്നില് ലെന്ന് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിെൻറ ഏക രാജ്യസഭാംഗവും കേരളത്തിൽനിന്നുള്ള എം.പിയുമായ പി.വി. അബ്ദുൽ വഹാബ് രാജ്യസഭയിൽ വ്യക്തമാക്കി. മുസ്ലിം ലീഗിെൻറ പേരുതന്നെ മാറ്റേണ്ടിവരുന്ന സാഹചര്യമാണെന്നും വഹാബ് കുട്ടിച്ചേർത്തു.
‘‘ഏത് ബാപ്പ വന്നാലും ഉമ്മാക്കാണ് കേട്’’ എന്ന തങ്ങളുടെ നാട്ടിലെ ചൊല്ലിനെ ഒാർമിപ്പിക്കുന്ന തരത്തിലാണ് എൻ.െഎ.എ ഭേദഗതി ബിൽ. അതിനാൽ ഇത് ദുരുപയോഗം ചെയ്യരുതെന്നാണ് അമിത് ഷായോടുള്ള അപേക്ഷ. മതവിഭാഗങ്ങളുടെ പേരു പറയരുതെന്ന് രാജ്യസഭ അധ്യക്ഷൻ പറഞ്ഞതിെന പരാമർശിച്ച വഹാബ് മുസ്ലിം സമുദായത്തിെൻറ പേര് തനിക്ക് പറയാൻ കഴിയാത്ത സാഹചര്യമാണെന്ന് കൂട്ടിച്ചേർത്തു. തെൻറ പാർട്ടിയുടെ പേര് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് ആണെന്നും ഇതനുസരിച്ച് ആ പേര് മാറ്റേണ്ടി വരുമെന്നും വഹാബ് തുടർന്നു.
ചെറിയ കേസുകളാണ് എൻ.െഎ.എ ഏറ്റെടുക്കുന്നത്. ഒരു മുസ്ലിം യുവാവ് അമുസ്ലിം സ്ത്രീയെ വിവാഹം കഴിച്ചപ്പോൾ ആ കേസ് എൻ.െഎ.എ ഏറ്റെടുത്തെന്നും അതിൽ ജിഹാദ് വന്നുവെന്നും വഹാബ് ചൂണ്ടിക്കാട്ടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.