തിരുവനന്തപുരം: നേപ്പാളിൽ വിനോദയാത്രക്കിടെ മരിച്ച പ്രവീൺ കെ. നായരുടെയും ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആർച്ച, അ ഭിനവ് എന്നിവരുടെ മൃതദേഹങ്ങൾ വീട്ടുവളപ്പിൽ സംസ്കരിച്ചു. രാവിലെ എട്ട് മണിയോടെയാണ് മൃതദേഹങ്ങൾ ചേങ്കോട്ടുകോണം അച്ചൻകോയിക്കൽ രോഹിണി ഭവനിൽ എത്തിച്ചത്. രാവിലെ 11 മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
പൊതുദർശനത്തിനുവെച്ച ശേഷം ഒമ്പതോടെയാണ് സംസ്കാരച്ചടങ്ങുകൾ ആരംഭിച്ചത്. മരിച്ച മൂന്ന് കുട്ടികളുടെയും മൃതദേഹം ഒരേ കുഴിമാടത്തിലാണ് സംസ്കരിച്ചത്. അതിനടുത്തായി ഇടതുഭാഗത്ത് പ്രവീണിന്‍റെയും വലതുവശത്ത് ശരണ്യയുടെയും മൃതദേഹങ്ങൾ ദഹിപ്പിച്ചു. ശരണ്യയുടെ സഹോദരി ഐശ്വര്യയുടെ രണ്ട് വയസ്സുള്ള മകൻ ആരവാണ് മരണാന്തര കർമങ്ങൾ ചെയ്തത്.
വെള്ളിയാഴ്ച പുലർച്ചെ 12.07 ഒാടെയാണ് ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്കും കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്കും വിമാനമാർഗം മൃതദേഹങ്ങൾ എത്തിച്ചത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കലക്ടർ കെ. ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ മേയർ കെ. ശ്രീകുമാർ മൃതദേഹം ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.