വീട്ടമ്മയെ കുത്തിപ്പരിക്കേൽപ്പിച്ച അയൽവാസി അറസ്റ്റിൽ

തിരുവല്ല: മുൻ വൈരാഗ്യത്തിന്റെ പേരിൽ തിരുവല്ല കാരയ്ക്കലിൽ വീട്ടമ്മയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ അയവാസിയെ പുളിക്കീഴ് പൊലിസ് അറസ്റ്റ് ചെയ്തു. കാരയ്ക്കൽ മാധവച്ചേരിൽ വടക്കേതിൽ വീട്ടിൽ തമ്പിയുടെ ഭാര്യ അമ്മിണി വർഗീസ് (65) നാണ് കുത്തേറ്റത്. അയൽവാസിയായ കുഴിയിൽ പുത്തൻ വീട്ടിൽ സജി (54) ആണ് ആക്രമിച്ചത്.

ഇന്ന് രാവിലെ 11ഓടെയായിരുന്നു സംഭവം. അമ്മിണിയും കണ്ണിന് കാഴ്ചയില്ലാത്ത ഭർത്താവ് തമ്പിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പാചകം ചെയ്യുകയായിരുന്ന അമ്മിണിയെ അടുക്കളയിൽ കടന്നു കയറിയ സജി കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.

നിലവിളി കേട്ട് ഭർത്താവും അയൽവാസികളും എത്തിയപ്പോഴേക്കും ഇയാൾ രക്ഷപ്പെട്ടു. തുടർന്ന് അയൽവാസികൾ ചേർന്ന് വയറിന് ഗുരുതര പരിക്കേറ്റ അമ്മിണിയെ തിരുവല്ല താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ അമ്മിണിയുടെ നില ഗുരുതരമായി തുടരുകയാണ്.

സംഭവ ശേഷം രക്ഷപെട്ട സജിയെ പൊലീസ് വീടിന് സമീപത്ത് നിന്നും പിടികൂടുകയായിരുന്നു. പിതാവ് പാപ്പച്ചനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് ശേഷം ഏതാനും മാസം മുമ്പാണ് സജി പുറത്തിറങ്ങിയത്. ഈ കേസിൽ സജിക്കെതിരെ തമ്പിയും അമ്മിണിയും പൊലിസിൽ മൊഴി നൽകിയിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. പ്രത്രിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

Tags:    
News Summary - Neighbor arrested for stabbing housewife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.