നെഹ്റു ട്രോഫി പായിപ്പാടൻ ചുണ്ടന്

ആലപ്പുഴ: വെള്ളപ്പൊക്കം വഴിമാറിക്കൊടുത്ത ഒാളപ്പരപ്പിൽ തുഴത്താളം കൈകോർത്തുപിടിച്ചപ്പോൾ 66ാമത് നെഹ്റു ട്രോഫിയിൽ കുമരകം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാടൻ മുത്തമിട്ടു. ആലപ്പുഴ പുന്നമട കായലിൽ നടന്ന മത്സരത്തിൽ 4.28 മിനിറ്റ് കൊണ്ടാണ് ജയിംസ്കുട്ടി ജേക്കബ് ക്യാപ്റ്റനായ പായിപ്പാടൻ ചുണ്ടൻ ജേതാവായത്.നാലാം തവണയാണ് നെഹ്റു ട്രോഫി പായിപ്പാടൻ നേടുന്നത്. 2005, 2006, 2007 വർഷങ്ങളിൽ ഹാട്രിക് നേടിയിരുന്നു.

ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ ക്യാപ്റ്റനായ ആലപ്പുഴ പൊലീസ് ബോട്ട്ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടിൽ തെക്കതിൽ ചുണ്ടൻ രണ്ടാം സ്ഥാനത്തെത്തി. യുനൈറ്റഡ് ബോട്ട് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ ആയാംപറമ്പ് പാണ്ടി ചുണ്ടൻ മൂന്നാം സ്ഥാനവും എൻ.സി.ഡി.സി ബോട്ട് ക്ലബ് കുമകരകത്തിന്‍റെ ചമ്പക്കുളം ചുണ്ടൻ നാലാം സ്ഥാനവും നേടി.

ശനിയാഴ്ച ഉച്ചക്ക് ഗവർണർ പി. സദാശിവം ഉദ്ഘാടനം ചെയ്തു. തെലുങ്ക് നടൻ അല്ലു അർജുൻ മുഖ്യാതിഥിയായിരുന്നു. മത്സരങ്ങൾ രാവിലെ 11ന് തന്നെ ആരംഭിച്ചു. നെഹ്റു ട്രോഫിയുടെ ചരിത്രത്തിൽതന്നെ ഏറ്റവും കൂടുതൽ വള്ളങ്ങൾ മത്സരത്തിന് അണിനിരന്ന വർഷമായിരുന്നു ഇത്. മന്ത്രി തോമസ് െഎസക് ഉദ്ഘാടന സേമ്മളനത്തിൽ അധ്യക്ഷത വഹിച്ചു. ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഭക്ഷ്യമന്ത്രി പി. തിലോത്തമൻ, കെ.സി. വേണുഗോപാൽ എം.പി, ആലപ്പുഴ നഗരസഭ ചെയർമാൻ തോമസ് ജോസഫ് എന്നിവർ സംസാരിച്ചു. ആഗസ്റ്റ് 11ന് നടക്കേണ്ടിയിരുന്ന ജലോത്സവം പ്രളയത്തെതുടർന്ന് മാറ്റിവെക്കുകയായിരുന്നു.

Tags:    
News Summary - Nehru Trophy Snake Race Payippad Chundan win -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.