സംസ്ഥാനത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച് സംഘത്തെ വിന്യസിച്ചു

തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ദുരന്ത നിവാരണ സേനയുടെ അഞ്ച് സംഘത്തെ വിന്യസിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിലമ്പൂർ, തൃശൂർ, മൂന്നാർ, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലാണ് ദുരന്ത നിവാരണ സേനയെ വിന്യസിച്ചത്.

മഴക്കെടുതിയിൽ മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് അഞ്ച് പേർ മരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കാസർകോട് രണ്ട്, തിരുവനന്തപുരം രണ്ട്, ഇടുക്കി ഒന്ന് എന്നിങ്ങനെയാണ് മരണം.

സംസ്ഥാനത്ത് പാലക്കാടും വയനാടും ഒഴികെ 12 ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ശക്തമായ കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികൾക്ക് ജാഗ്രത നിർദേശമുണ്ട്. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ സമിതി മുന്നറിയിപ്പ് നൽകി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.