നയൻതാരയും വിഘ്‌നേഷും ദർശനത്തിനുശേഷം ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിൽ നിന്നു പുറത്തേക്കുവരുന്നു 

ആഗ്രഹ സഫലീകരണത്തിന് ചെട്ടിക്കുളങ്ങരയിൽ ചാന്താട്ടം നടത്തി നയൻതാരയും വിഘ്നേഷും

ചെട്ടികുളങ്ങര: നടി നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രത്തിൽ ചാന്താട്ടം ഉൾപ്പെടെയുള്ള വഴിപാടുകൾ നടത്തിയ ദമ്പതികൾക്ക് ക്ഷേത്രം മേൽശാന്തി വിഷ്ണു നമ്പൂതിരി പ്രസാദം നൽകി. ദർശനത്തിനുശേഷം ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ ഓഫിസിൽ എത്തിയ ഇരുവരേയും പ്രസിഡന്‍റ് എം.കെ. രാജീവ്, സെക്രട്ടറി എം.മനോജ് കുമാർ എന്നിവർ ഉപഹാരം നൽകി സ്വീകരിച്ചു.

ക്ഷേത്രത്തിലെ അന്നദാനത്തിലും പങ്കെടുത്താണ് ദമ്പതികൾ മടങ്ങിയത്. ചെട്ടികുളങ്ങര ദേവിയുടെ സന്നിധിയിൽ ഇനിയും വരുമെന്ന് നയൻതാര പറഞ്ഞു. വിവാഹത്തിന് ശേഷം അമ്മയെ കാണാനായി കഴിഞ്ഞ ദിവസമാണ് ഭർത്താവ് വിഘ്നേഷിനൊപ്പം നയൻതാര കേരളത്തിലെത്തിയത്. നയൻതാരയുടെ അമ്മ വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല. അതിനാൽ, അമ്മയുടെ അനുഗ്രഹം വാങ്ങാനാണ് ഇരുവരുമെത്തിയത്. ഏതാനും ദിവസങ്ങൾ ഇവർ കേരളത്തിൽ തങ്ങുമെന്നാണ് റിപ്പോർട്ട്.

അതേസമയം, ദിവസങ്ങൾക്ക് മുമ്പ് തിരുപ്പതി ക്ഷേത്രത്തിലും ദമ്പതികൾ ദർശനം നടത്തിയിരുന്നു. എന്നാൽ, ക്ഷേത്രത്തിനകത്ത് ചെരിപ്പ് ധരിച്ച് കയറിയതും ഫോട്ടോഷൂട്ട് നടത്തിയതും വിവാദമായി. തുടർന്ന്, ക്ഷമാപണവുമായി ഇരുവരും രംഗത്തെത്തി. നീണ്ടകാലത്തെ പ്രണയത്തിനൊടുവിലാണ് നിർമാതാവും സംവിധായകനുമായ വിഘ്നേഷ് ശിവനും നയൻതാരയും വിവാഹിതരായത്.


Tags:    
News Summary - Nayanthara and Vignesh visit Chettikulangara temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.