കോട്ടയം: നാട്ടകം ഗവ. പോളിടെക്നിക്കിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ റാഗ് ചെയ്ത സംഭവത്തിൽ പ്രതികളായ എട്ടു േപരും ഒളിവിൽ. പ്രതികളുടെ വീടുകളിലത്തി പൊലീസ് തിരച്ചിൽ നടത്തിയെങ്കിലുംഅവെര കണ്ടെത്താനായിട്ടില്ല. കോട്ടയം, കൊല്ലം, ഇടുക്കി, എറണാകുളം, തിരുവനന്തപുരം ജില്ലകളിലും തിരച്ചിൽ നടത്തിയതായി പൊലീസ് അറിയിച്ചു.
ശനിയാഴ്ച പോളിടെക്നിക്കിലും സംഭവം നടന്ന ഹോസ്റ്റലിലും പരിശോധന നടത്തിയ പൊലീസ് സംഘം പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥികളുടെയും പ്രിന്‍സിപ്പലിന്‍െറയും മൊഴിയും രേഖപ്പെടുത്തിയിരുന്നു.
പോളിടെക്നിക് ഹോസ്റ്റലില്‍ ക്രൂരമായ റാഗിങ്ങിനു വിധേയരായതായി ഒന്നാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥികളായ തൃശൂര്‍ ഇരിങ്ങാലക്കുട ഊടന്‍ വീട്ടില്‍ അവിനാഷ്, എറണാകുളം സ്വദേശി ഷൈജു ഡി. ഗോപി എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. രണ്ട് കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ അഭിലാഷ്, മനു, റെയ്സണ്‍, രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ നിധിന്‍, പ്രവീണ്‍, ശരണ്‍, ജെറിന്‍, ജയപ്രകാശ് എന്നിവരാണ് ഇരു കേസിലേയും പ്രതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.