തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി കാഡൽ ജീൻസൺ രാജ സ്വപ്നസഞ്ചാരിയെന്ന് ഡോക്ടറുടെ മൊഴി. പേരൂർക്കട മാനസികാരോഗ്യ ആശുപത്രി സൂപ്രണ്ടാണ് ബുധനാഴ്ച തിരുവനന്തപുരം ജുഷീഡ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ മൊഴി നൽകിയത്. മേയ് 15 മുതൽ താനും മറ്റ് രണ്ട് ഡോക്ടർമാരും കാഡലിനെ പരിശോധിച്ചുവരുകയാണ്.
ഒന്നര വർഷമായി കാഡൽ ചികിത്സയിലാണ്. സ്വബോധത്തോടെയാണോ ഇയാൾ കൃത്യംനടത്തിയതെന്ന് പറയാനാകില്ലെന്നും സൂപ്രണ്ട് മൊഴി നൽകി. കാഡലിനെ മെഡിക്കൽ സംഘത്തിെൻറ മുന്നിൽ കൊണ്ടുപോകാൻ അനുവദിക്കണമെന്ന െപാലീസിെൻറ ആവശ്യത്തിൽ വ്യാഴാഴ്ച കോടതി വാദം കേൾക്കും. ഏപ്രിൽ എട്ടിനാണ് കാഡൽ മാതാപിതാക്കെളയും സഹോദരിയെയും ബന്ധുവിനെയും അതിദാരുണമായി കൊലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.