നിലമ്പൂർ: കേരള-തമിഴ്നാട് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന നാടുകാണി ചുരം റോഡ് ഉരുൾപെ ാട്ടൽ മൂലം അടച്ചതിനെ തുടർന്ന് കടുത്ത യാത്രാദുരിതം. അതിർത്തി പങ്കിടുന്ന മലപ്പുറം, നീലഗിരി ജില്ലകളിൽനിന്ന് സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് യാത്രക്കാർ കിലോമീറ്ററുകൾ നടന്നാണ് ചുരം വഴി സഞ്ചരിക്കുന്നത്. ഇരു സംസ്ഥാനങ്ങളും തമ്മിലെ കുടുംബബന്ധങ്ങളും അടുപ്പവും സ്നേഹവുമാണ് ദുർഘടം പിടിച്ച ഈ യാത്രകൾ സൂചിപ്പിക്കുന്നത്.
നിലമ്പൂരിലെ ഗൃഹപ്രവേശനത്തിന് ഗുഡല്ലൂർ എല്ലമലയിൽനിന്ന് സമ്മാനപ്പൊതികളും കൈക്കുഞ്ഞുങ്ങളുമായാണ് ഒരു കുടുംബത്തിെൻറ വരവ്. ഇങ്ങനെ വിവിധ ആവശ്യങ്ങളുമായി നൂറുകണക്കിന് ആളുകളാണ് ഇരു ഭാഗങ്ങളിലേക്കും കാൽനടയാത്ര തുടരുന്നത്. തമിഴ്നാട് നാടുകാണിയിൽനിന്ന് തേൻപാറ വരെ 11.7 കിലോമീറ്റർ റോഡ് തടസ്സമില്ല. ഇതുവരെ തമിഴ്നാടിൽ നിന്നുള്ള ജീപ്പ്, ഓട്ടോറിക്ഷ, കാർ എന്നിവ കടന്നുവരുന്നുണ്ട്. തേൻപാറയിൽ വീണ കൂറ്റൻ പാറ റോഡ് പാടെ അടച്ചിരിക്കുകയാണ്. ഇവിടെ കാൽനടപോലും ദുർഘടം പിടിച്ചതാണ്. കൂറ്റൻ പാറക്കല്ലുകൾ കയറിവേണം ഇപ്പുറം റോഡിലേക്കെത്താൻ.
40 മീറ്ററോളം ഭാഗം ഇവിടെ റോഡ് പാറകൾ വന്ന് അടഞ്ഞുകിടക്കുകയാണ്. ഇതിനു മുകളിലൂടെയാണ് സ്ത്രീകളും കുട്ടികളുമടക്കം കയറിയിറങ്ങുന്നത്. ശേഷം ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ തകരപ്പാടിയിലെത്തും. ഇവിടെയും കൂറ്റൻ പാറ റോഡ് തടസ്സപ്പെടുത്തിയിരിക്കുകയാണ്. തേൻപാറ മുതൽ തകരപ്പാടി വരെ വാഹനയാത്ര സാധ്യമല്ല. ആനമറി മുതൽ തകരപ്പാടി വരെ മൂന്നര കിലോമീറ്റർ റോഡിലെ തടസ്സം ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, ജില്ല ഭരണകൂടം ചുരം വഴിയുള്ള വാഹനഗതാഗതം നിരോധിച്ചതിനാൽ ആനമറിയിൽനിന്ന് ചുരത്തിലേക്ക് വനം വകുപ്പ് വാഹനങ്ങൾ കടത്തിവിടുന്നില്ല. അതുകൊണ്ട് നാലര കിലോമീറ്റർ ദൂരം കാൽനടയായി സഞ്ചരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.