എം.വി. ജയരാജൻ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി

കണ്ണൂർ: സി.പി.എം ജില്ല സെക്രട്ടറിയായി എം.വി. ജയരാജനെ ജില്ല കമ്മിറ്റി തെരഞ്ഞെടുത്തു. മു ഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ എം.വി. ജയരാജൻ ആ സ്ഥാനം രാജിെവച്ചാണ് ജില ്ല സെക്രട്ടറിയായത്. നിലവിലെ ജില്ല സെക്രട്ടറി പി. ജയരാജൻ വടകര മണ്ഡലത്തിൽ മത്സരിക ്കുന്ന പശ്ചാത്തലത്തിലാണ് കണ്ണൂർ ജില്ല സെക്രട്ടറിയായി എം.വി. ജയരാജനെ നിയോഗിച്ചത ്.

ഇത്തരം സന്ദർഭങ്ങളിൽ താൽക്കാലിക ചുമതലകൾ നൽകാറുണ്ടെങ്കിലും സെക്രട്ടറി സ് ഥാനത്തുനിന്ന് പി. ജയരാജെന മാറ്റിയാണ് എം.വി. ജയരാജനെ സെക്രട്ടറിയാക്കിയിരിക്കുന്നത്. പെരുമാറ്റദൂഷ്യത്തെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയ പി. ശശിയെ ജില്ല കമ്മിറ്റിയിൽ ഉൾപ്പെടുത്തുകയും ചെയ്തു.

പി. ശശിയെ ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കിയതിനെ തുടർന്നാണ് പി. ജയരാജൻ ആദ്യമായി ജില്ല സെക്രട്ടറിയായത്. 2010 ഡിസംബർ 12ന് ആക്ടിങ് സെക്രട്ടറിയായി ചുമതലയേറ്റു. 2011 ആഗസ്റ്റ് 16നാണ് ജില്ല സെക്രട്ടറിയായി ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്നത്.

മൂന്നാമത്തെ തവണയും ജില്ല സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കാലാവധി പൂർത്തിയാകുന്നതിന് മുമ്പാണ് സ്ഥാനാർഥിത്വത്തിെൻറ പേരിൽ സ്ഥാനമൊഴിയുന്നത്.

പി. ജയരാജൻ ജില്ല സെക്രട്ടറിയായിരിക്കെ രണ്ടുതവണ എം.വി. ജയരാജൻ താൽക്കാലിക ചുമതല വഹിച്ചിരുന്നു. ഇൗ പരിചയവുമായാണ് തെരഞ്ഞെടുപ്പ് ചൂടിലേക്ക് കണ്ണൂർ ജില്ല സെക്രട്ടറിയെന്നുള്ള ഭാരിച്ച ചുമതലയുമായി അദ്ദേഹം ഇറങ്ങുന്നത്.

കണ്ണൂർ ജില്ല സെക്രട്ടറിയായി നിയോഗിച്ചതിലൂടെ പാർട്ടി വലിയ ചുമതലയും ഉത്തരവാദിത്തവുമാണ് ഏൽപിച്ചിരിക്കുന്നതെന്ന് എം.വി. ജയരാജൻ പറഞ്ഞു. ജയരാജൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജിവെച്ച് കത്ത് നൽകിയിട്ടുണ്ട്.


Tags:    
News Summary - MV Jayarajan CPM Kannur District Secretary -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.